Loading ...

Home National

റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ വെല്ലുവിളികള്‍ അനായാസം നേരിടാമായിരുന്നു; വ്യോമസേനാ മേധാവി

ന്യൂ ഡല്‍ഹി: റഫാല്‍ പോര്‍ വിമാനങ്ങള്‍ ഇന്ത്യയുടെ പക്കല്‍ ഉണ്ടായിരുന്നുവെങ്കില്‍ ഏത് വെല്ലുവിളികളും അനായാസം നേരിടാമായിരുന്നുവെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ. പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ച സംഭവുമായി ബന്ധപ്പെട്ടാണ് ധനോവയുടെ പ്രതികരണം. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ട് മിന്നലാക്രമണം നടത്തിയത്. ഇതിന് പ്രതികാരമായാണ് പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്. ഫെബ്രുവരി 27നായിരുന്നു സംഭവം. എന്നാല്‍ പാക്കിസ്ഥാന്റെ നീക്കം ഇന്ത്യക്ക് വിജയകരമായി പ്രതിരോധിക്കാനായി. മിഗ് 21 ബൈസണ്‍, മിറാഷ് 2000 തുടങ്ങിയ പോര്‍ വിമാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഇന്ത്യക്ക് പാക് നീക്കം തടയനായത്. റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായിരുന്നെങ്കില്‍ ഇന്ത്യക്ക് കൂടുതല്‍ മേല്‍ക്കൈ നേടാനാകുമായിരുന്നുവെന്നും ധനോവ പറഞ്ഞു. എയര്‍ ടു എയര്‍ ആക്രമണത്തിനു ഏറ്റവും മികച്ചതാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍. റഫാല്‍ വരുന്നതോടെ ഇന്ത്യ, ഏഷ്യയിലെ തന്നെ മികച്ച വ്യോമസേനയാകുമെന്നാണ് വിലയിരുത്തല്‍.

Related News