Loading ...

Home cinema

ഏഴ് ദിവസം ചെലവിട്ട ഖുശ്ബു പ്രതിഫലം വാങ്ങാതെ മടങ്ങി : രഞ്ജിത്ത് പറയുന്നു

ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ മമ്മൂട്ടി ചിത്രമാണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്.ചിത്രത്തിലെ ചെറിയ റോളില്‍ എത്തിയവര്‍ പോലും വളരെ നല്ല രീതിയില്‍ ചിത്രത്തില്‍ മനോഹരമാക്കിയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത് തെന്നിന്ത്യന്‍ സൂപ്പര്‍താരം ഖുശ്ബുവാണ്. 2010 ല്‍ പുറത്തിറങ്ങിയ പ്രാഞ്ചിയേട്ടന്റെ വിശേഷണങ്ങള്‍ രണ്‍ജിത്ത് ഇപ്പോള്‍ മനസുതുറക്കുകയാണ്. ഖുശ്ബു ഈ ചിത്രത്തിനായി പ്രതിഫലം വാങ്ങിയില്ലെന്ന് രഞ്ജിത്ത്പറയുന്നു . പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.മമ്മൂട്ടി, ഖുശ്ബു, ഇന്നസെന്റ്, പ്രിയാമണി, സിദ്ദിഖ്,ജഗതി ശ്രീകുമാര്‍ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു.  രഞ്ജിത്തിന്റെ വാക്കുകള്‍...... സിനിമയ്ക്ക് വേണ്ടി ഏഴ് ദിവസം ചെലവിട്ട ഖുശ്ബു പ്രതിഫലം വാങ്ങാതെയാണ് മടങ്ങിപ്പോയതെന്ന് രഞ്ജിത്ത് പറയുന്നു.ഖുശ്ബുവും ഞാനും നല്ല സുഹൃത്തുക്കളാണ്. കൈയ്യൊപ്പില്‍ നല്ലൊരു വേഷം അവര്‍ ചെയ്തിരുന്നു. പ്രാഞ്ചിയേട്ടനില്‍ ഒരു വേഷമുണ്ടെന്ന് പറഞ്ഞപ്പോള്‍ ചെയ്യാന്‍ തയ്യാറായി ഖുശ്ബു വന്നു. ഷൂട്ട് തീര്‍ന്ന ദിവസം ലൊക്കേഷനില്‍ നിന്ന് നേരെ എയര്‍പോര്‍ട്ടിലേക്ക് പോകാനിരിക്കുകയാണ് ഖുശ്ബു. ഞാന്‍ ഒരു ബ്ലാങ്ക് ചെക്ക് അവളുടെ കയ്യില്‍ നല്‍കി പറഞ്ഞു. തുക ഖുശ്ബുവിന് സ്വന്തമായി എഴുതിയെടുക്കാം, അല്ല അതിന് ബുദ്ധിമുട്ടാാണെങ്കില്‍ ഞാന്‍ എഴുതാം. അവള്‍ ചെക്ക് ബുക്ക് വാങ്ങിച്ചിട്ട് മടക്കിയിട്ട് എന്റെ കീശയില്‍ വച്ചു പറഞ്ഞു. അത് അവിടെ ഇരിക്കട്ടെ എന്ന്. ഏഴ് ദിവസത്തോളം ഷൂട്ടിങ്ങിനായി ചെലവഴിച്ചിട്ടും അവള്‍ പ്രതിഫലമൊന്നും തന്നെ വാങ്ങിയില്ല.

Related News