Loading ...

Home cinema

കണാര സംഭവം

മിമിക്രി പ്രോഗ്രാം, പെയിന്‍റിംഗ്, ഓട്ടോറിക്ഷ ഓടിക്കല്‍ തുടങ്ങിയതുമായി മുന്നോട്ടുള്ള ജീവിതമായിരുന്നു ഒരുകാലത്ത്. സീസണാകുന്പോള്‍ മിമിക്രിയും സ്കിറ്റുമായി സ്റ്റേജ് പരിപാടിയിലേക്കെത്തും. സീസണ്‍ ഒൗട്ടാകുന്പോള്‍ വീണ്ടും പെയിന്‍റിംഗിലേക്കു പോകും. അവിടെ നിന്നും à´Ÿà´¿.വി പ്രോഗ്രാമിലേക്കും പിന്നീട് സിനിമയിലേക്കും എത്തിയതോടെ ജീവിതം മാറിത്തുടങ്ങുകയായിരുന്നു. മലയാളികളുടെ പ്രിയതാരം ഹരീഷ് കണാരന്‍ തന്‍റെ ഇന്നലകളെക്കുറിച്ച്‌ പറയുകയാണ്. 

ഇന്നു മലയാള സിനിമയില്‍ ഏറെ തിരക്കുള്ള നടനാണ് ഹരീഷ് കണാരന്‍. ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീനിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തിലിടം നേടിയ ഹരീഷ് തന്‍റെ ജീവിതത്തിനൊപ്പം എന്നും ഈ കഥാപാത്രമുണ്ടെന്നും പറയുന്നു. ഹരീഷ് തന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്, കണാര സംഭവ കഥകള്‍...

കുഞ്ചാക്കോ ബോബന്‍ -ഹരീഷ് കണാരന്‍ ഹിറ്റ് കോന്പിനേഷന്‍ സമീപകാല സിനിമകളില്‍ ഏറെ ശ്രദ്ധ നേടിയതാണ്. എന്താണ് അതിന്‍റെ വിജയം? 

മാനസികമായി കൂടുതലടുക്കുന്നതുകൊണ്ടാകാം ഞങ്ങളുടെ കോന്പിനേഷന്‍ വര്‍ക്കൗട്ട് ആകുന്നത്. ഞങ്ങള്‍ തമ്മില്‍ ഒരു കൊടുക്കല്‍ വാങ്ങലെപ്പോഴുമുണ്ട്. ഓരോ സിനിമയിലും സീനുകള്‍ ചിത്രീകരിക്കുന്നതിനു മുന്പ് ഞാനും ചാക്കോച്ചനും സംവിധായകനുമൊക്കെയിരുന്ന് എത്രത്തോളം അതിനെ പൊലിപ്പിക്കാം എന്നതു നോക്കാറുണ്ട്. à´† ഒരു മാനസിക അടുപ്പമാകാം ഹിറ്റായി മാറുന്നത്. 

തുടര്‍ച്ചയായി ഹാസ്യകഥാപാത്രമായി ചെയ്യുന്പോള്‍ അതിലെ തെരഞ്ഞെടുപ്പ് എങ്ങനെയാണ്? 
‌
ഞാന്‍ അവതരിപ്പിക്കുന്ന കോമഡി കഥാപാത്രങ്ങള്‍ക്കു തിയറ്ററില്‍ കയ്യടി കിട്ടുന്നത് ദൈവാനുഗ്രഹമാണ്. പ്രേക്ഷകരെ ചിരിപ്പിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ട്. എന്നെ തേടി വരുന്നതും കൂടുതല്‍ ഹ്യൂമര്‍ കഥാപാത്രങ്ങളാണ്. മലയാളത്തില്‍ ഇപ്പോള്‍ ഇത്തരം സിനിമകള്‍ നിരവധിയെത്തുന്നു. നിത്യജീവിതത്തിലെ ഒരുപാട് ടെന്‍ഷനുകള്‍ക്കിടയിലാണ് ആള്‍ക്കാര്‍ തിയറ്ററിലേക്കെത്തുന്നത്. അവിടെ അവര്‍ക്കു ഹ്യൂമര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു.

ഏറെ ശ്രദ്ധ നേടിത്തന്ന ഭാഷാ ശൈലി മനപ്പൂര്‍വമായി കൊണ്ടുവന്നതാണോ? 

മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവലിലൂടെയാണ് ഞാന്‍ എത്തുന്നത്. നമ്മള്‍ വീട്ടിലും നാട്ടിലും പറയും പോലെയാണ് അതില്‍ പ്രോഗ്രാം ചെയ്തത്. പിന്നീട് സിനിമയിലേക്കു വന്നപ്പോള്‍ അവിടെയും à´† ഭാഷാ ശൈലി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു. അതു മനപ്പൂര്‍വമായി ചെയ്തതല്ല. à´† സ്വീകാര്യതയില്‍ വലിയ സന്തോഷമാണ് തോന്നിയിട്ടുള്ളത്. 

ചാനല്‍ ഷോയിലൂടെ നിരവധി പേര്‍ ഇന്നു സിനിമയിലേക്കെത്തുന്നുണ്ടല്ലോ? 

 
ഇപ്പോള്‍ ചാനല്‍ മാത്രമല്ല, ഡബ്മാഷ് ചെയ്താലും സിനിമയില്‍ അവസരം കിട്ടുന്ന സാഹചര്യമുണ്ട്. നമ്മളുടെ ഒരു പെര്‍ഫോമന്‍സ് യൂട്യുബില്‍ വൈറലായാലും അതിലൂടെ സിനിമയിലേക്കെത്താനാകും. പിന്നെ അവിടെ പിടിച്ചു നിന്നു കയറി പോവുക എന്നത് നമ്മുടെ മിടുക്കും ഭാഗ്യവുമാണ്. നമ്മളേക്കാള്‍ കഴിവുള്ള എന്തെങ്കിലും അവസരത്തിനായി കാത്തിരിക്കുന്ന ഒരുപാട് ആള്‍ക്കാര്‍ ഇവിടുണ്ട്. അതിനിടയില്‍ എനിക്കിന്നു ഇവിടെ നില്‍ക്കാനാകുന്നത് ഭാഗ്യംകൊണ്ടുമാത്രമാണ്. 
തുടക്ക സമയത്ത് ഏറെ ശ്രദ്ധ നേടിക്കൊടുത്ത 

ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രം എവിടെ നിന്നുമാണ് കിട്ടുന്നത്? 

കോമഡി ഫെസ്റ്റിവലില്‍ ഒരു സ്കിറ്റിനു വേണ്ടിയാണ് à´† കഥാപാത്രത്തെ ഞങ്ങളുടെ ടീം സൃഷ്ടിക്കുന്നത്. നുണ മത്സരത്തില്‍ നുണ പറയാനെത്തുന്ന ഒരു കഥാപാത്രങ്ങളിലൊന്നായിരുന്നു ആദ്യമത്. പിന്നീട് അതിനെ പ്രധാന കഥാപാത്രമാക്കി സ്കിറ്റു രൂപപ്പെടുത്തുകയായിരുന്നു. ഒരു പ്രായമുള്ള ആളാണ് കണാരന്‍. വായ് തുറന്നാല്‍ നുണ മാത്രമാണ് അയാള്‍ പറയുന്നത്. ജാലിയന്‍വാലാബാഗിനെപ്പറ്റി പറയുന്ന ആളെന്ന നിലയിലാണ് ജാലിയന്‍ കണാരന്‍ എന്ന പേര് അയാള്‍ക്കു നല്‍കുന്നത്. അതാണ് പ്രേക്ഷകര്‍ക്കിടയില്‍ എന്നെ ഏറെ പരിചിതനാക്കിയത്. 

പിന്നീട് കണാരന്‍ എന്നത് സ്വന്തം പേരിനൊപ്പം ചേര്‍ക്കുകയായിരുന്നോ? 

മരുഭൂമിയിലെ ആന എന്ന സിനിമ ചെയ്യുന്ന സമയത്ത് à´† പേര് എനിക്കു നല്‍കുന്നത് ബിജു മേനോന്‍ ചേട്ടനാണ്. à´† സമയത്തൊക്കെ ഹരീഷ് പെരുമണ്ണ, കണാരന്‍ ഹരീഷ് എന്നൊക്കെയാണ് ആള്‍ക്കാര്‍ പറഞ്ഞിരുന്നത്. ഹരീഷ് എന്നു പേരുള്ള നിരവധിയാള്‍ക്കാര്‍ വേറെയുമുണ്ട്. അപ്പോള്‍ ബിജുവേട്ടനാണ് പറഞ്ഞത് "നിനക്കു ഭാഗ്യം തന്ന കഥാപാത്രമല്ലേ കണാരന്‍. അപ്പോള്‍ ഹരീഷ് കണാരന്‍ എന്ന പേരാണ് നല്ലത്." അന്നു മുതലാണ് പേര് ഹരീഷ് കണാരന്‍ എന്നു മാറുന്നത്. ഞാന്‍ അവതരിപ്പിച്ച ഒരു കഥാപാത്രത്തിന്‍റെ പേരില്‍ അറിയപ്പെടുന്നതും ഒരു ഭാഗ്യമാണ്. 

സൂപ്പര്‍ താര ചിത്രങ്ങളിലെല്ലാം സജീവ സാന്നിധ്യമാണല്ലോ? 

ഫഹദ് ഫാസിലിനൊപ്പം ഇതുവരെ ഒരു ചിത്രം ചെയ്യാന്‍ സാധിച്ചട്ടില്ല. ബാക്കി എല്ലാവരോടൊപ്പവും അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്. ലാലേട്ടനൊപ്പം ഒപ്പത്തിലും മമ്മൂക്കയോടൊപ്പം നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. 

ക്രിസ്മസ് റിലീസിനു പ്രേക്ഷകര്‍ക്കു പ്രതീക്ഷിക്കാവുന്ന മികച്ച കഥാപാത്രങ്ങള്‍ എത്തുന്നുണ്ടോ?
ചാക്കോച്ചനൊപ്പമുള്ള തട്ടുന്പുറത്തെ അച്യുതന്‍, ടോവിനോയ്ക്കൊപ്പമുള്ള എന്‍റെ ഉമ്മാന്‍റെ പേര് എന്നീ ചിത്രങ്ങളാണ് ക്രിസ്മസിനെത്തുന്നത്. അടാര്‍ ലൗവ്സ്റ്റോറി, ലോനപ്പന്‍റെ മാമോദീസ, സകലകലാശാല, സച്ചിന്‍, ഷാഫി സാറിന്‍റെ ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ ചിത്രങ്ങളൊക്കെ പൂര്‍ത്തിയാക്കിയതാണ്.

ഇനി അഭിനയിക്കുന്ന ചിത്രങ്ങള്‍ ഏതൊക്കെയാണ്? 

ഗിന്നസ് പക്രു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പക്രുവും ഞാനുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ശ്വേത മോനോന്‍, കലാഭവന്‍ ഷാജോണ്‍, ബാല തുടങ്ങിയവരുമുണ്ട്. ജയറാമേട്ടന്‍റെ ഗ്രാന്‍ഡ് ഫാദര്‍, ധര്‍മ്മജന്‍-വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ഞാനുമെത്തുന്ന മിഠായിതെരുവ്, സൗബിനൊപ്പമുള്ള അരക്കള്ളന്‍ മുക്കാക്കള്ളന്‍, ബോംബ് കഥയ്ക്കു ശേഷം ബിബിന്‍ ജോര്‍ജും ഞാനും ഒത്തുചേരുന്ന മറ്റൊരു ചിത്രം, ചാക്കോച്ചന്‍റെ പുതിയ പ്രോജക്‌ട് തുടങ്ങിയവയാണ് ഇനി ചെയ്യുന്നത്.

Related News