Loading ...

Home International

മുറിവുണക്കാം: ചൈനീസ് സഭയോടു മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഭൂതകാലത്തിന്‍റെ മുറിവുകള്‍ ഉണക്കാനും അനുരഞ്ജനത്തിലൂടെ പുതുജീവന്‍ കൈവരിക്കാനും ചൈനയിലെ കത്തോലിക്കാസഭയോടു ഫ്രാന്‍സിസ് മാര്‍പാപ്പ. ചൈനീസ് ഗവണ്‍മെന്‍റുമായി കരാര്‍ ഉണ്ടാക്കുകയും ഏഴു മെത്രാന്മാരെ തിരിച്ചെടുക്കുകയും ചെയ്ത ശേഷം ആദ്യമായാണു മാര്‍പാപ്പ അതേപ്പറ്റി പറയുന്നത്. ഇന്നലെ പൊതുദര്‍ശനവേളയിലായിരുന്നു ചൈനീസ് സഭയ്ക്കുള്ള സന്ദേശം. 

മെത്രാന്മാരെ തിരിച്ചെടുത്തതിനെയും കരാറിനെയും പറ്റി ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആരംഭിച്ചതും ബനഡിക്‌ട് പതിനാറാമന്‍ തുടര്‍ന്നതുമായ സംഭാഷണങ്ങളുടെ സ്വാഭാവിക പര്യവസാനമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. വത്തിക്കാനോടും പത്രോസിന്‍റെ പിന്‍ഗാമിയോടും ഒട്ടിനില്‍ക്കാന്‍ ആഗ്രഹിക്കുന്നവരെ സ്വീകരിക്കുകയാണു ചെയ്തത്. പല സാഹചര്യങ്ങളാലും ചൈനീസ് സര്‍ക്കാരിന്‍റെ കീഴിലേക്കു മാറിയവര്‍ മാതൃസഭയിലേക്കു വരികയാണു ചെയ്തതെന്നു മാര്‍പാപ്പ വിശദീകരിച്ചു. 


ധൂര്‍ത്തപുത്രനെ സ്വീകരിച്ച പിതാവിന്‍റെ ഉദാഹരണം ചൂണ്ടിക്കാട്ടി മാര്‍പാപ്പ പറഞ്ഞു: "ഭൂതകാലത്തിന്‍റെ മുറിവുകള്‍ ഉണക്കുന്നതിനും ചൈനയിലെ എല്ലാ കത്തോലിക്കരും ഒരു കൂട്ടായ്മയില്‍ ആകുന്നതിനുമുള്ള അഭൂതപൂര്‍വമായ നടപടികള്‍ക്കാണു നാം തുടക്കമിടുന്നത്". 

സഭയും ചൈനീസ് ഭരണകൂടവുമായുള്ള ധാരണ ചൈനയിലെ സഭയ്ക്കു നല്ല ഇടയന്മാരെ ലഭിക്കാന്‍ വഴിയൊരുക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. പീഡനങ്ങളുടെ ചരിത്രം വിസ്മരിച്ചുകൊണ്ടല്ല ചൈനീസ് സഭ മുന്നോട്ടുപോവുകയെന്നും നല്ല പൗരന്മാരും നല്ല ക്രൈസ്തവ സാക്ഷികളുമാകും ചൈനീസ് കത്തോലിക്കരെന്നും മാര്‍പാപ്പ പറഞ്ഞു.

Related News