Loading ...

Home cinema

പാളം തെറ്റാത്ത തീവണ്ടി

വൈകി എത്തിയ തീവണ്ടിയിലെ സിഗരറ്റുകള്‍ ഓരോന്നായി കത്തിച്ചു വലിച്ച്‌ ആസ്വദിച്ച്‌ പുറത്തേക്ക് വിടുന്പോള്‍ പൊങ്ങി ഉയര്‍ന്ന പുകച്ചുരുളുകള്‍ക്കുള്ളില്‍ നിറയെ ജീവിതങ്ങള്‍ കാണാമായിരുന്നു. ചുമ്മാ ഒരു രസത്തിനായി കത്തിച്ച്‌ പിന്നീട് അത് ജീവിതത്തിന്‍റെ ഭാഗമായി മാറുന്പോള്‍ ഒരാള്‍ കൂടി കൂടെക്കൂടുന്ന കാര്യം മറക്കും. ആ മറവിയെ ഓര്‍മയുടെ മണ്ഡലത്തിലേക്ക് കയറ്റിവിടാനാണ് നവാഗത സംവിധായകന്‍ ഫെല്ലിനി ടി.പി തീവണ്ടിയിലൂടെ ശ്രമിച്ചിരിക്കുന്നത്.

തീവണ്ടി ഒരിക്കലും പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന ചിത്രമല്ല, മറിച്ച്‌ പുകവലിയെന്ന വിപത്തിനെ ജീവിതത്തില്‍ നിന്നും പുകച്ചു പുറത്തു ചാടിക്കാനുള്ള വിദ്യയാണ് കാണിച്ചു തരുന്നത്. ഈ ഒരു വിഷയം ഇതെ ആവിഷ്കരണ ശൈലിയില്‍ ഒരു വര്‍ഷം കഴിഞ്ഞ് റിലീസ് ചെയ്താലും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കും. അത്രമേല്‍ ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്ന വിഷയമാണ് സംവിധായകന്‍ വളരെ സുന്ദരമായി ഇവിടെ കൈകാര്യം ചെയ്തിരിക്കുന്നത്.

 


പുകവലി ആരോഗ്യത്തിന് ഹാനികരം 

ഏറ്റവും കൂടുതല്‍ തവണ "മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം' എന്ന മുന്നറിയിപ്പ് എഴുതിക്കാണിച്ച ചിത്രം ഏതെന്നു ചോദ്യത്തിന് ഇനിയങ്ങോട്ട് ഒറ്റ ഉത്തരമേ കാണുകയുള്ളൂ - തീവണ്ടി. എത്ര തവണ ഈ മുന്നറിയിപ്പ് സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയില്ല.

സിഗരറ്റ് ഒരാള്‍ക്ക് ജീവന്‍ കൊടുക്കുന്ന കാഴ്ച കാട്ടിക്കൊണ്ടാണ് ചിത്രത്തിന്‍റെ തുടക്കം. പിന്നീടങ്ങോട്ട് കാണാന്‍ കഴിയുക പലവഴിയെ പുകച്ചുരുള്‍ മിന്നിമറയുന്നതാണ്. നിരീക്ഷണ പാടവം ഉണ്ടായതുകൊണ്ടു തന്നെ പലരും സിഗരറ്റ് വലി തുടങ്ങാന്‍ കാരണക്കാരായ ചില നിമിത്തങ്ങളെ സംവിധായകന്‍ ചിത്രത്തില്‍ കൃത്യമായി അടയാളപ്പെടുത്തിയിടുന്നുണ്ട്.

സാങ്കല്‍പ്പിക ഗ്രാമത്തിലെ നായകന്‍ ബിനീഷേ (ടോവിനോ തോമസ്), താങ്കള്‍ സൂപ്പറാണ്. ഈ സിനിമയ്ക്കായി വലിച്ചുകൂട്ടിയ സിഗരറ്റുകള്‍ ഒരിക്കലും പാഴായിട്ടില്ല കേട്ടോ. അതിന്‍റെ നല്ല ഗുണങ്ങള്‍ പ്രേക്ഷകര്‍ക്ക് പതിയെ മനസിലായിത്തുടങ്ങിയിട്ടുണ്ട്.

Related News