Loading ...

Home Europe

കടല്‍ കടക്കാനാവാതെ ജീവന്‍ വെടിഞ്ഞത് 1600 അഭയാര്‍ഥികള്‍

ഏഥന്‍സ്: ആഫ്രിക്കയില്‍നിന്ന് നിന്ന് മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലെത്താനുള്ള ശ്രമത്തിനിടയില്‍ മരിച്ചത് à´ˆ വര്‍ഷം മാത്രം 1600 പേര്‍. 

യുഎന്‍ അഭയാര്‍ഥി ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കടല്‍താണ്ടിയെത്തുന്ന അഭയാര്‍ഥികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ താരതമ്യേന കുറവാണ്. എന്നാല്‍, മരണനിരക്ക് കൂടുതലും. 2018ല്‍ 2276 പേരാണ് മരിച്ചത്. അതായത്, 42 പേര്‍ ലക്ഷ്യം കാണുന്പോള്‍ ഒരാള്‍ മരിക്കുന്നു എന്നാണ് അനുപാതം. കഴിഞ്ഞതവണ 18ന് ഒന്ന് എന്ന രീതിയിലായിരുന്നു ഇത്. യൂറോപ്പിലേക്കുള്ള യാത്രയില്‍ ഏറ്റവും അപകടംപിടിച്ച വഴിയാണ് മെഡിറ്ററേനിയന്‍ കടല്‍ താണ്ടുക എന്നത്. കുറെ പേര്‍ ലക്ഷ്യത്തില്‍നിന്ന് പിന്തിരിയുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇങ്ങനെ തിരിച്ചെത്തുന്നവരെ താല്‍ക്കാലിക പുനരധിവാസകേന്ദ്രങ്ങളിലാണ് പാര്‍പ്പിക്കുക. കുറച്ചു ദിവസത്തിനകം ഇവര്‍ അപ്രത്യക്ഷരാകുന്ന വാര്‍ത്തകളാണ് പുറംലോകമറിയുക. മനുഷ്യക്കടത്തുകാരെയും മിലീഷ്യ സംഘങ്ങളെയും കൂടാതെ വേതനം നല്‍കാതെ വീട്ടുജോലി ചെയ്യിപ്പിക്കാനുമൊക്കെയാണ് ഇവരെ തട്ടിക്കൊണ്ടുപോകുന്നത്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Related News