Loading ...

Home International

തായ് രക്ഷാദൗത്യം അവസാനഘട്ടത്തില്‍; ഒടുവിലെ പ്രാണനെയും കാത്ത് ഗുഹാമുഖത്ത്..

മാ സെയ്( തായ്‌ലന്‍ഡ്): തായ് ഗുഹയിലെ ഇരുളറയില്‍നിന്നും ഒടുവിലെ ജീവനെയും പുറത്തെത്തിക്കാനുള്ള അതിസാഹസികമായ ദൗത്യം ആരംഭിച്ചു. വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹാസമുച്ചയത്തില്‍ രണ്ടാഴ്ചമുമ്ബ് അകപ്പെട്ട വൈല്‍ഡ് ബോര്‍ ഫുട്ബോള്‍ ടീമിലെ നാല് കുട്ടികളും അവരുടെ പരിശീലകനായ ഇരുപത്തിയശഞ്ചുകാരനുമാണ് ഇനി പുറത്തെത്താനുള്ളത്. ഇവരെ രക്ഷപെടുത്താനുള്ള ദൗത്യമാണ് ചൊവ്വാഴ്ച പുലര്‍‌ച്ചയോടെ ആരംഭിച്ചിരിക്കുന്നത്. 

പ്രദേശത്ത് കനത്ത മഴ തുടരുന്നത് ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ഗുഹയിലെ അറകളിലെ വെള്ളത്തിന്‍റെ തോത് ഉയരുന്നതൊന്നും കാര്യമാക്കാതെ രക്ഷാ ദൗത്യം തുടരനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി എട്ടുകുട്ടികളെയാണ് പുറത്തെത്തിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. 

ഇന്നു പുനരാരംഭിക്കുന്ന രക്ഷാപ്രവര്‍ത്തനം വേഗം പൂര്‍ത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണു നേവിസീലുകള്‍. മഴയെ തുടര്‍ന്ന് ഗുഹയില്‍ കൂടുതല്‍ വെള്ളം കയറിയാല്‍ രക്ഷാശ്രമം അതീവ ദുഷ്കരമാവും. ആദ്യഘട്ടത്തില്‍ രക്ഷിച്ചത് ആരോഗ്യം കുറഞ്ഞവരെയാണ്. പതിനൊന്നിനും പതിനാറിനും ഇടയ്ക്കുള്ള കുട്ടികളില്‍ പലര്‍ക്കും നീന്തല്‍ വശമില്ല. വളവും തിരിവുമുള്ള ഗുഹാ സമുച്ചയത്തില്‍ നിറഞ്ഞുകിടക്കുന്ന വെള്ളത്തിലൂടെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണു കുട്ടി കളെ പുറത്തെത്തിച്ചത്. പലേടത്തും വീതി കുറവാണ്. ഗുഹയുടെ പ്രവേശന കവാടത്തില്‍ നിന്നു 4.7 കിലോമീറ്റര്‍ ഉള്ളിലുള്ള പാറയിലാണ് കുട്ടികള്‍ അഭയം തേടിയിരുന്നത്.

13 വിദേശ മുങ്ങല്‍ വിദഗ്ധരും അഞ്ചു നേവി സീലുകളുമാണ് ആദ്യഘട്ടത്തിലെ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത് . പുറത്തെ ക്യാമ്ബില്‍ നിന്ന് കു ട്ടികള്‍ ഇരിക്കുന്ന പാറക്കെട്ടിലേക്കുമുള്ള യാത്രയ്ക്ക് ആറു മുതല്‍ എട്ടുമണിക്കൂര്‍വരെ സമയമെടുത്തു. ഒരോ കുട്ടിയുടെയും കൂടെ രണ്ടു മുങ്ങല്‍ വിദഗ്ധരു ണ്ടായിരുന്നു. പുറത്തെ ക്യാമ്ബിലെത്തിച്ച കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്ളാസ് വാതിലിലൂടെ കുട്ടികളെ കാണാന്‍ ബന്ധുക്കളെ അനുവദിച്ചു.

Related News