Loading ...

Home sports

നദാലിന് ഫ്രഞ്ച് ഓപ്പൺ‌ കിരീടം

പാരീസ്: കളിമണ്‍ കോര്‍ട്ടിന്‍റെ രാജാവ് താന്‍തന്നെയെന്ന് റാഫേല്‍ നദാല്‍ വീണ്ടും തെളിയിച്ചു. ഫ്രഞ്ച് ഓപ്പണില്‍ റോളംഗ് ഗാരോയില്‍ നദാല്‍ കിരീടം നിലനിര്‍ത്തി. നദാലിന്‍റെ പതിനൊന്നാമത്തെ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ്. ഇതോടെ ഒരു ഗ്രാന്‍സ്‌ലാമില്‍ ഏറ്റവുമധികം കിരീടമുള്ള മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ റിക്കാര്‍ഡിനൊപ്പമെത്തി. 1960 മുതല്‍ 1973 വരെ കാലത്ത് കോര്‍ട്ട് 11 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടി. ലോക ഒന്നാം നമ്പര്‍ താരത്തിന്‍റെ 17-ാം ഗ്രാന്‍സ് ലാം കിരീടമാണിത്. 20 ഗ്രാന്‍സ്‌ലാമുള്ള റോജര്‍ ഫെഡററാണ് മുന്നില്‍.


ഫൈനലില്‍ ഡൊമിനിക് തീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-4, 6-3, 6-2) തോല്‍പ്പിച്ചാണ് സ്പാനിഷ്താരം കിരീടമുയർ‍ത്തിയത്. ആദ്യ സെറ്റില്‍ മാത്രമാണ് ഓസ്ട്രിയന്‍താരത്തിന് അല്പമെങ്കിലും വെല്ലുവിളി ഉയര്‍ത്താനായത്. രണ്ടാം സെറ്റില്‍ പിടിമുറുക്കി. മൂന്നാം സെറ്റില്‍ സ്വന്തം സെര്‍വില്‍തന്നെ നദാല്‍ നാലു തവണ മാച്ച് പോയിന്‍റ് നഷ്ടമാക്കിയിരുന്നു. നദാലിന്‍റെയും തീമിന്‍റെയും പത്താമത്തെ പോരാട്ടമായിരുന്നു. എല്ലാം കളിമണ്‍ കോര്‍ട്ടിലുമായിരുന്നു. ഇതില്‍ നദാലിന്‍റെ ഏഴാം ജയമാണ് പാരീസില്‍ നേടിയത്. 

Related News