Loading ...

Home National

പത്ത് ഉപതെരഞ്ഞടുപ്പുകളിലും ബി ജെ പിക്ക് ശക്തമായ തിരിച്ചടി

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന 10 ഉപതെരഞ്ഞെടുപ്പകളില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ശക്തമായ തിരിച്ചടി. ഉത്തര്‍പ്രദേശിലെ സിറ്റിംഗ് സീറ്റായ നൂര്‍പൂറില്‍ ബിജെപി പരാജയപ്പെട്ടു. നൂര്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് നിയിം ഉള്‍ ഹസന്‍ ബിജെപി സ്ഥാനാര്‍ഥി അവാനി സിംഗിനെ പരാജയപ്പെടുത്തി. നിയിം 6211 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 

ബിജെപി എംഎല്‍എ ലോകേന്ദ്ര സിംഗ് ചൗഹാന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് നൂര്‍പൂറില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ലോകേന്ദ്ര സിംഗ് രണ്ടു തവണ ജയിച്ച മണ്ഡലമാണിത്. ലോകേന്ദ്രയുടെ വിധവ അവാനി സിംഗിനെയാണ് ബിജെപി ഇവിടെ മത്സരിപ്പിച്ചത്.

ബിജെപി വിരുദ്ധ മുന്നണിയുടെ പരീക്ഷണ ശാലയായിരുന്ന യുപിയിലെ കൈരാനയിലും പ്രതിപക്ഷകക്ഷികള്‍ വിജയിച്ചു. ലോക്സഭാ മണ്ഡലമായ കൈരാനയില്‍ ആര്‍എല്‍ഡി സ്ഥാനാര്‍ഥി താബാസും ഹസന്‍ ജയിച്ചു. ബിജെപിയുടെ മൃഗംഗ സിംഗാണ് പരാജയപ്പെട്ടത്. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി എന്നീ പാര്‍ട്ടികള്‍ ഒന്നിച്ചാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. ഗൊരഖ്പുര്‍, ഫുല്‍പുര്‍ ലോക്സഭാ തെരഞ്ഞെടുപ്പോടെ ഉണ്ടായ ഐക്യം യുപിയില്‍ നിലനിര്‍ത്താനായതാണ് പ്രതിപക്ഷകക്ഷികളുടെ വിജയത്തിനു കാരണമായത്.

ബിഹാറിലെ ജോകിഹാത്തില്‍ ബിജെപി സഖ്യകക്ഷിയായ ജെഡിയു സ്ഥാനാര്‍ഥിയെ വീഴ്ത്തി ആര്‍ജെഡി സ്ഥാനാര്‍ഥി ജയിച്ചു. നിതീഷ് കുമാര്‍ ബിജെപിയിലേക്കുപോയതില്‍ പ്രതിഷേധിച്ച്‌ ജെഡിയു എംഎല്‍എ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വോട്ടര്‍ ഐഡി വിവാദത്തെ തുടര്‍ന്ന് വോട്ടെടുപ്പു നീട്ടിവച്ച കര്‍ണാടകയിലെ രാജരാജേശ്വരി നഗറിലും ബിജെപിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി കോണ്‍ഗ്രസ് ജയിച്ചുകയറി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുനിരത്ന 41,162 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്.

മേഘാലയയിലും കോണ്‍ഗ്രസ് വിജയം കണ്ടു. മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ മകളായ മിയാനി ഡി ഷിറയാണ് ജയിച്ചത്. അറുപതംഗ നിയമസഭയില്‍ 21 സീറ്റുമായി കോണ്‍ഗ്രസാണ് ഒറ്റക്കക്ഷിയെങ്കിലും ബിജെപി സഖ്യമാണ് മേഘാലയില്‍ ഭരിക്കുന്നത്. പശ്ചിമ ബംഗാളിലെ മഹഷ്തലയില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ജ‍യിച്ചു. 62,000 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിനാണ് തൃണമൂല്‍ വിജയിച്ചത്. ഇവിടെ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പഞ്ചാബിലെ ഷക്കോട്ടിലും കോണ്‍ഗ്രസ് ജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹര്‍ദേവ് സിംഗ് ലാദിയാണ് വിജയിച്ചത്. അകാലിദള്‍ എംഎല്‍എ അജിത് സിംഗ് കൊഹാര്‍ മരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Related News