Loading ...

Home National

ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ച്‌ ശ്രീലങ്ക; മരുന്നുകള്‍ വാഗ്ദാനം ചെയ്ത് കേന്ദ്രം

ന്യൂഡൽഹി: മരുന്നുക്ഷാമത്തെ തുടര്‍ന്ന് ശ്രീലങ്കയിലെ വിവിധ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചു. സെന്‍ട്രല്‍ കാന്‍ഡി ജില്ലയിലെ പെരഡെനിയ ആശുപത്രിയില്‍ എല്ലാ ശസ്ത്രക്രിയകളും താത്കാലികമായി നിര്‍ത്തിവെച്ചതായി ആശുപത്രി ഡയറക്ടര്‍ അറിയിക്കുകയായിരുന്നു.ഇതിനുപിന്നാലെ ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായവും വാഗ്ദാനം ചെയ്തു. ശ്രീലങ്കന്‍ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ സഹായം നല്‍കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ശ്രീലങ്കയെ എങ്ങനെ സഹായിക്കാനാകും എന്ന് ചര്‍ച്ച ചെയ്യാന്‍ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് ജയശങ്കര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.ലങ്കന്‍ ആശുപത്രിക്ക് സഹായം നല്‍കാന്‍ ചൊവ്വാഴ്ച ഇന്ത്യന്‍ മഹൈകമീഷണര്‍ ഗോപാല്‍ ബഗ്ലേയോട് ജയ്ശങ്കര്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ അനസ്തേഷ്യക്കും ശസ്ത്രക്രിയക്കും ഉപയോഗിക്കുന്ന നിരവധി മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും ക്ഷാമമുണ്ട്. അഡ്മിറ്റ് ചെയ്ത രോഗികളുടെ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ നിര്‍ത്താനാണ് നിര്‍ദേശിച്ചത്.അതേ സമയം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ വിവിധ മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനൊരുങ്ങുകയാണ് ഇന്ത്യ. ഇതുസംബന്ധിച്ച്‌ സാങ്കേതികവിദ്യ, മത്സ്യബന്ധനം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനാണ് ധാരണയായത്. കരാര്‍ പ്രകാരം ശ്രീലങ്ക ആവിഷ്‌കരിക്കുന്ന യുനീക് ഡിജിറ്റല്‍ ഐഡന്റിറ്റി നടപ്പക്കാന്‍ ഇന്ത്യ സഹായം നല്‍കും. നാവിക മേഖലയില്‍ രക്ഷാദൗത്യ ഏകോപന കേന്ദ്രം സ്ഥാപിക്കുന്നതിനും പിന്തുണ നല്‍കും.

Related News