Loading ...

Home International

സമഗ്രമേഖലയിലും ഇന്ത്യയുടെ സഹായം ആവശ്യം: നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം നിര്‍ണ്ണായകം

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദേബയുടെ ഇന്ത്യാ സന്ദര്‍ശനം ഏറെ നിര്‍ണ്ണായകമായ മാറ്റത്തിനെന്ന് നേപ്പാള്‍ ഭരണകൂടം.ഇന്ത്യയുമായി എല്ലാമേഖലകളിലും സമഗ്രപങ്കാളിത്തവും സഹായവുമാണ് നേപ്പാള്‍ പ്രതീക്ഷിക്കുന്നത്. ചൈന സഹായങ്ങളുടെ പേരില്‍ നേപ്പാളിന്റെ പ്രതിരോധ വാണിജ്യമേഖലകളില്‍ കൈകടത്തിയത് മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കലാണ് സന്ദര്‍ശനത്തിന്റെ മുഖ്യ ഉദ്ദേശ്യം.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചുകൊണ്ടാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇന്ത്യയുമായി പൗരാണിക ബന്ധം പുലര്‍ത്തുന്ന സാംസ്‌കാരിക രാജ്യമെന്ന പ്രത്യേകതയ്‌ക്കപ്പുറം ചൈനയുമായി നേരിട്ട് അതിര്‍ത്തിപങ്കിടുന്ന രാജ്യമെന്ന തന്ത്രപ്രധാന സ്ഥാനവുമാണ് നേപ്പാളിനെ ഇന്ത്യയ്‌ക്ക് ഏറെ പ്രധാനപ്പെട്ട താക്കുന്നത്. ഷേര്‍ ബഹദൂര്‍ ദേബയുടെ വാരാണസി സന്ദര്‍ശനം പോലും ഏറെ പ്രധാനചര്‍ച്ചയായിക്കഴിഞ്ഞു.നേപ്പാളില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടന്ന രാഷ്‌ട്രീയ മാറ്റങ്ങളും ഇന്ത്യയുമായി അതിര്‍ത്തിയിലുണ്ടായ തര്‍ക്കങ്ങള്‍ക്കും പിന്നില്‍ ചൈനയാണെന്ന് കണ്ടെത്തിയിരുന്നു. അനവസരത്തിലുള്ള പ്രസ്താവനകള്‍, അതിര്‍ത്തി മാറ്റിവരച്ച്‌ ഭൂപടം പ്രസിദ്ധീകരിക്കല്‍, അയോദ്ധ്യയില്ല നേപ്പാളിലാണ് ശ്രീരാമചന്ദ്ര ഭഗവാന്‍ ജനിച്ചത് തുടങ്ങിയ പ്രസ്താവനകള്‍ ഒന്നിനുപുറകേ ഒന്നായി ഒലിയും മന്ത്രിമാരും നടത്തിയതോടെ ഇന്ത്യ എല്ലാ നയതന്ത്രബന്ധവും മരവിപ്പിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരുന്നു.

നേപ്പാള്‍ പാര്‍ലമെന്റിലും മുന്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലിയുടെ ഓഫീസുമായി ചൈനീസ് സ്ഥാനപതിക്കുണ്ടായിരുന്ന അമിതമായ ബന്ധവും വലിയ ആഭ്യന്തര പ്രശ്‌നങ്ങളാണ് സൃഷ്ടി ച്ചത്. ഇതിനിടെ കൊറോണ കാലത്ത് നേപ്പാളിനെ ചൈന വേണ്ടത്ര സഹായിച്ചി ല്ലെന്നതും അതിര്‍ത്തി ഗ്രാമത്തില്‍ കടന്നുകയറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും വലിയ ജന രോഷത്തിനും കാരണമായി. ഇന്ത്യയെ പിണക്കിയതിനെതിരെ യുവജനങ്ങള്‍ പോലും ഭരണകൂടത്തിനെതിരെ രംഗത്തെത്തിയിരുന്നു.ഇന്ത്യാ-നേപ്പാള്‍ ബന്ധം ശക്തമാകുന്നതിനെ അതീവ ജാഗ്രതയോടെയാണ് ചൈന കാണുന്നത്. വിദേശകാര്യമന്ത്രി വാംഗ് ഇ നേപ്പാളിലെത്തി മടങ്ങുന്നതിന് പിന്നാലെയാണ് ഷേര്‍ ബഹദൂര്‍ ദേബ ഇന്ത്യയിലേക്ക് എത്തുന്നത്. നേപ്പാളുമായി ഇടക്കാലത്ത് വേണ്ടത്ര ആശയവിനിമയം നടന്നില്ലെന്ന ബീജിംഗിന്റെ വിലയിരുത്തല്‍ സുപ്രധാന സൂചനയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ അമേരിക്ക ചൈനയെ ലക്ഷ്യമിട്ട് നേപ്പാളിന് സാമ്ബത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചതും ചൈനയ്‌ക്ക് വന്‍തിരിച്ചടിയായിരിക്കുകയാണ്.

Related News