Loading ...

Home National

ജി 23 നേതാക്കളെ അനുനയിപ്പിക്കാന്‍ നീക്കം തുടര്‍ന്ന് നേതൃത്വം

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ തിരിഞ്ഞ ഗ്രൂപ്പ് 23 നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം.പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി തോറ്റ് തുന്നംപാടിയതിന് പിറകെയാണ് കോണ്‍ഗ്രസിലെ വിമത ശബ്ദമായ ജി 23 ഗ്രൂപ്പ് നേതാക്കള്‍ നേതൃമാറ്റമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച്‌ രംഗത്തെത്തിയത്. ഇതിന് പിറകെയാണ് കോണ്‍ഗ്രസ് നേതൃത്വം അനുനയ നീക്കങ്ങളുമായി രംഗത്തെത്തിയത്. പാര്‍ട്ടി പുനഃസംഘടനയോടെ കൂടുതല്‍ ചുമതലകള്‍ നല്‍കാനാണ് തീരുമാനം. പാര്‍ലമെന്ററി ബോര്‍ഡിലും, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിലും ജി 23നേതാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കും. നയരൂപീകരണ സമിതികളിലും ഉള്‍പ്പെടുത്താനും ആലോചനയുണ്ട്. കൂടുതല്‍ നേതാക്കളുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും സോണിയ ഗാന്ധി അറിയിച്ചുഅതേ സമയം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നാണ് ഗ്രൂപ്പ് 23 ന്റെ പ്രധാന വിമര്‍ശം. അധ്യക്ഷ സ്ഥാനത്ത് ഇല്ലാതിരുന്നിട്ടും പാര്‍ട്ടിയിലെ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി നിയന്ത്രിക്കുന്നതിലെ എതിര്‍പ്പാണ് നേതാക്കള്‍ പരസ്യമാക്കിയത്. സംഘടന ജനറല്‍ സെക്രട്ടറിയായി ഉത്തരേന്ത്യന്‍ രാഷ്ട്രീയവും ഹിന്ദിയും അറിയാവുന്ന പരിചയ സമ്ബത്തുള്ളയാളെ കൊണ്ടുവരണമെന്ന് ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടിട്ടുണ്ട്.ഗാന്ധി കുടംബം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് അടിച്ചേല്‍പിക്കുന്നു. സോണിയ ഗാന്ധിയെ പോലും നിശബ്ദയാക്കുന്ന ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ സ്വാധീനത്തിലാണ് രാഹുല്‍ ഗാന്ധിയെന്നുമുള്ള വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. യോഗത്തിന്റെ വികാരം സോണിയ ഗാന്ധിയെ ഫോണിലൂടെ അറിയിച്ച ഗുലാം നബി ആസാദ് പ്രതിഷേധം സോണിയക്കെതിരെ അല്ലെന്നും വ്യക്തമാക്കിയിരുന്നു.അതേ സമയം സംഘടന തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ തന്നെയാണ് വിശ്വസ്തരുടെ നീക്കം.എന്നാല്‍ രാഹുലിന്റെ നേതൃത്വം അംഗീകരിക്കാനാവില്ലെന്നാണ് ഗ്രൂപ്പ് 23ന്റെ പൊതുവികാരം.

Related News