Loading ...

Home National

മരിയ ഷറപ്പോവയ്‌ക്കും ഷൂമാക്കറിനും എതിരെ ഹരിയാനയില്‍ തട്ടിപ്പിന് കേസ്:80 ലക്ഷം തട്ടിയെടുത്തെന്ന് പരാതി

ചണ്ഡീഗണ്ഡ്; റഷ്യന്‍ മുന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയ്‌ക്കും ഫോര്‍മുല വണ്‍ കാറോട്ട താരം മൈക്കല്‍ ഷൂമാക്കറിനുമെതിരെ ഹരിയാനയിലെ ഗുഡ്ഗാവില്‍ കേസ്.വഞ്ചന,ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്.ഡല്‍ഹിയിലെ ഛത്തര്‍പൂര്‍ മിനി ഫാമില്‍ താമസിക്കുന്ന ഷെഫാലി അഗര്‍വാള്‍ ആണ് താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഷറപ്പോവയുടെ പേരിലുള്ള പ്രൊജക്ടില്‍ താന്‍ അപ്പാര്‍ട്ട്‌മെന്റ് ബുക്ക് ചെയ്തിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയിലെ ഒരു ടവറിന് ഷൂമാക്കറുടെ പേരാണ് നല്‍കിയിരുന്നതെന്നും യുവതി പറയുന്നു.ഗുഡ്ഗാവിലെ സെക്ടര്‍ 73 ലായിരുന്നു പ്രൊജക്ടറ്റ്. 2016 ഓടെ അപ്പാര്‍ട്ട്‌മെന്റ് കൈമാറുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയായിരുന്നില്ല. അന്താരാഷ്‌ട്ര തലത്തിലെ സെലിബ്രറ്റികള്‍ പ്രമോഷനിലൂടെയും മറ്റും തട്ടിപ്പിന്റെ ഭാഗമായെന്ന് യുവതി ആരോപിക്കുന്നു. അപ്പാര്‍ട്ട്‌മെന്റ് ബുക്ക് ചെയ്തിട്ട് നല്‍കാതെ തന്റെ 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവതി കൂട്ടിച്ചേര്‍ത്തു.
പരസ്യങ്ങളിലൂടെയാണ് പദ്ധതിയെക്കുറിച്ച്‌ അറിഞ്ഞത്. പദ്ധതിയുടെ ചിത്രങ്ങളും വ്യാജ വാഗ്ദാനങ്ങളും നല്‍കി ഡെവലപ്പര്‍മാര്‍ തട്ടിപ്പ് നടത്തിയെന്ന് യുവതി ആരോപിച്ചു.മരിയ ഷറപ്പോവ സ്ഥലം സന്ദര്‍ശിച്ച്‌ ടെന്നീസ് അക്കാദമിയും സ്‌പോര്‍ട്‌സ് സ്‌റ്റോറും തുടങ്ങുമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും യുവതി ആരോപിച്ചു.

Related News