Loading ...

Home International

ദുബായ് നഗരത്തിലൂടെ രണ്ട് ജലപാതകള്‍ കൂടി: ജലഗതാഗതം വികസിപ്പിക്കാൻ ലക്ഷ്യം

ദുബായ്: ദുബായ് നഗരത്തിലെ രണ്ട് ജലപാതകളില്‍ കൂടി ആര്‍.ടി.എ മറൈന്‍ സര്‍വിസ് ആരംഭിക്കുന്നു.ജലഗതാഗതം വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് ദുബായ് നടപ്പാക്കുന്ന 2020-2030 മാസ്റ്റര്‍ പ്ലാനിന്‍റെ ഭാഗമായാണ് പദ്ധതി. ടൂറിസ്റ്റ് കേന്ദ്രങ്ങളെയും താമസയിടങ്ങളെയും ബന്ധിപ്പിച്ചാണ് പുതിയ സര്‍വിസുകള്‍. ടൂറിസ്റ്റ് കേന്ദ്രമായ ബ്ലൂ വാട്ടര്‍ ഐലന്‍ഡിനെയും ദുബായ് മറീനയെയും ഷട്ടില്‍ സര്‍വിസ് വഴി ബന്ധിപ്പിക്കുന്നതാണ് ഒരു ജലപാത. താമസ മേഖലയായ ദുബായ് ക്രീക്ക് മറീനയില്‍ (ക്രീക്ക് ഹാര്‍ബര്‍) നിന്ന് ഫെസ്റ്റിവല്‍ സിറ്റിയിലേക്കാണ് മറ്റൊരു സര്‍വിസ്.
ബ്ലൂ വാട്ടറില്‍ നിന്നുള്ള ആദ്യ ലൈന്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ വൈകീട്ട് 4.50 മുതല്‍ രാത്രി 11.25 വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 4.10 മുതല്‍ രാത്രി 11.45 വരെയും പ്രവര്‍ത്തിക്കും. അഞ്ച് ദിര്‍ഹമാണ് ഫീസ്. ദുബായ് ക്രീക്കില്‍ നിന്നുള്ള രണ്ടാം ലൈന്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. വൈകീട്ട് നാല് മുതല്‍ രാത്രി 11.55 വരെയാണ് പ്രവര്‍ത്തനം. രണ്ട് ദിര്‍ഹം മാത്രമാണ് നിരക്ക്.ഫെസ്റ്റിവല്‍ സിറ്റിയിലെ രാത്രിക്കാഴ്ചകള്‍ കണ്ട് കറങ്ങി നടക്കാന്‍ ഇതുവഴി അവസരം ലഭിക്കും. രണ്ട് ദിര്‍ഹമിന് ഉല്ലാസ ബോട്ട് യാത്രയും ലഭിക്കും. സൂഖ് അല്‍ മര്‍ഫയെയും ദുബായ് ഐലന്‍ഡിനെയും ദുബായ് ക്രീക്കിനെയും ബന്ധിപ്പിക്കുന്ന സര്‍വിസും പരിഗണനയിലുണ്ട്.

Related News