Loading ...

Home National

മതപരിവര്‍ത്തന നിരോധനബില്‍ ഹരിയാന നിയമസഭയില്‍; വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം

മതപരിവര്‍ത്തന നിരോധനബില്‍ ഹരിയാന നിയമസഭയില്‍ അവതരിപ്പിച്ചു. മതവിവേചനത്തിന് കാരണമാവുന്നതാണ് ബില്‍ എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വന്‍ പ്രതിഷേധമുയര്‍ത്തി.ബജറ്റ് സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് ആഭ്യന്തരമന്ത്രി അനില്‍ വിജ് ആണ് 'നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന ബില്‍ 2022' സഭയില്‍ അവതരിപ്പിച്ചത്.

നിയമം ഒരു മതത്തിനും എതിരല്ലെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം അവസാനിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു.''ഒരു മതത്തേയും ബില്ലില്‍ പരാമര്‍ശിക്കുന്നില്ല. ബലം പ്രയോഗിച്ചുള്ള മതപരിവര്‍ത്തനം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. നിര്‍ബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ വിവാഹം കഴിച്ചോ മതംമാറ്റാന്‍ ആരെയും അനുവദിക്കില്ല''-ഖട്ടാര്‍ പറഞ്ഞു.ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞ കോണ്‍ഗ്രസ് എം.എല്‍.എ രഘുവീര്‍ സിങ്ങിനെ സ്പീക്കര്‍ ഗ്യാന്‍ ചന്ദ് ഗുപ്ത സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു.

തെറ്റിദ്ധരിപ്പിക്കല്‍, ബലപ്രയോഗം, അനാവശ്യ സ്വാധീനം, ബലപ്രയോഗം, വശീകരിക്കല്‍ അല്ലെങ്കില്‍ ഏതെങ്കിലും വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ വിവാഹത്തിലൂടെയോ ഉള്ള മതപരിവര്‍ത്തനങ്ങളെ ബില്‍ നിരോധിക്കുന്നു. ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനായി മാത്രം നടത്തിയ വിവാഹങ്ങള്‍ അസാധുവായി പ്രഖ്യാപിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്

Related News