Loading ...

Home Gulf

യുഎഇ തൊഴില്‍ നിയമം; ശമ്പളം വൈകിയാല്‍ പുതിയ 7 ശിക്ഷ രീതികള്‍

ദുബായ്: രാജ്യത്ത് തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് വേതനം നല്‍കിയില്ലെങ്കില്‍ കനത്ത പിഴയും ശിക്ഷയും. കൃത്യസമയത്ത് വേതനം നല്‍കുന്നതില്‍ പരാജയപ്പെടുന്ന തൊഴിലുടമകള്‍ക്കെതിരെ പുതിയ പിഴകള്‍ ചുമത്തുന്നതിന് ഒരു ഉത്തരവ് മാനവ വിഭവശേഷി, എമിറൈറ്റേഷന്‍ മന്ത്രാലയം അടുത്തിടെ പുറപ്പെടുവിച്ചു.അമ്പതോ അതിലധികമോ തൊഴിലാളികളുള്ള തൊഴിലുടമകള്‍ മന്ത്രാലയത്തിന്റെ ഫീല്‍ഡ് പരിശോധനകള്‍ക്കും നിശ്ചിത തീയതി കഴിഞ്ഞ് 17 ദിവസത്തിന് ശേഷം വേതനം നല്‍കിയില്ലെങ്കില്‍ മുന്നറിയിപ്പിനും വിധേയരാകും. ചെറുകിട സ്ഥാപനങ്ങള്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് താത്ക്കാലികമായി നിര്‍ത്തിവെയ്ക്കും. വേതനം നല്‍കുന്നതിന് കൂടുതല്‍ കാലതാമസം ഉണ്ടായാല്‍ പിഴകളും വര്‍ദ്ധിക്കുന്നു.

പുതിയ ഉത്തരവ് പ്രകാരം ഏർപ്പെടുത്തിയ ഏഴ് പിഴകൾ:

ഔദ്യോഗിക ഓര്‍മപ്പെടുത്തലുകള്‍: നിശ്ചിത തീയതി മുതല്‍ മൂന്നാമത്തെയും 10ാമത്തെയും ദിവസങ്ങള്‍ക്ക് ശേഷം വേതനം നല്‍കുന്നതിന് കമ്പനികള്‍ക്ക് ഔദ്യോഗിക ഓര്‍മപ്പെടുത്തലുകള്‍ ലഭിക്കും.

പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെയ്ക്കല്‍: നിശ്ചിത തീയതി മുതല്‍ 17ാം ദിവസത്തിന് ശേഷം വേതനം നല്‍കുന്നതില്‍ പാലിക്കാത്ത കേസുകളില്‍, അമ്പതോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന്റെ പരിശോധനകള്‍ക്കും മുന്നറിയിപ്പുകള്‍ക്കും വിധേയമാക്കാവുന്നതാണ്.

പൊതുവിചാരണയ്ക്ക് നോട്ടീസ്: നിശ്ചിത തീയതിയ്ക്ക് ശേഷം 30 ദിവസത്തിലധികം വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന തൊഴിലുടമകള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് വിജ്ഞാപനം പുറപ്പെടുവിക്കും. 50 മുതല്‍ 499 വരെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനികള്‍, അല്ലങ്കില്‍ 500 നും അതിലധികവും തൊഴിലാളികളുള്ളതും, എംഒഎച്ച്ആര്‍ഇ ഉയര്‍ന്ന അപകടസാധ്യതയുള്ള സ്ഥാപനങ്ങളായി തരംതിരിച്ചിട്ടുള്ളതുമായ കമ്പനികള്‍ക്കെതിരെയാണ് ഈ നടപടികള്‍.

ഒരേ ലംഘന ഉടമയുടെ കീഴിലുള്ള കമ്പനികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് സസ്‌പെന്‍ഷന്‍: ലംഘനം നടത്തുന്ന സ്ഥാപനത്തില്‍ പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചതോടെ രണ്ട് മാസത്തേക്ക് വേതനം നല്‍കാത്ത എല്ലാ കമ്പനികളും ഇതില്‍ ഉള്‍പ്പെടും.

ആവര്‍ത്തിച്ചുള്ള നിയമലംഘനം: ഒരു കമ്പനി ഏതെങ്കിലും ലംഘനങ്ങള്‍ ആവര്‍ത്തിക്കുകയോ ഒന്നില്‍ കൂടുതല്‍ ലംഘനങ്ങള്‍ തുടരുകയോ ചെയ്താല്‍ അത് മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധനകള്‍ക്ക് വിധേയമാക്കുകയും കുറഞ്ഞ വിഭാഗത്തിലേക്ക് തരംതാഴ്ത്തുകയും പിഴ ഈടാക്കുകയും ചെയ്യും.

വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് സസ്‌പെന്‍ഡ് ചെയ്യുക: തുടര്‍ച്ചയായി മൂന്ന് മാസത്തില്‍ കൂടുതല്‍ വേതനം നല്‍കാത്ത കമ്പനികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കാനോ പുതുക്കാനോ കഴിയില്ല.

പൊതുവിചാരണയും പിഴയും: ആറ് മാസത്തെ നിബന്ധനകള്‍ പാലിക്കാത്തതിന് ശേഷം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയാല്‍ പൊതുവിചാരണയും പിഴയും ഉണ്ടാകും.

Related News