Loading ...

Home International

രാജ്യാന്തര പണം കൈമാറ്റ ശൃംഖലയായ സ്വിഫ്റ്റില്‍ നിന്നും റഷ്യയെ പുറത്താക്കി

വാഷിങ്ടണ്‍: യുക്രെയ്നെ ഏകപക്ഷീയമായി കടന്നാക്രമിച്ച റഷ്യക്കെതിരെ യു.എസും സഖ്യ കക്ഷികളും കടുത്ത സാമ്പ ത്തിക ഉപരോധ നടപടികള്‍ ആരംഭിച്ചു.ഇതിന്റെ ഭാഗമായി രാജ്യാന്തര പണം കൈമാറ്റ ശൃംഖലയായ സ്വിഫ്റ്റില്‍ നിന്ന് റഷ്യയുടെ പ്രധാന ബാങ്കുകളെ ഒഴിവാക്കി. ഇന്ത്യ ഉള്‍പ്പെടെ 200ലധികം രാജ്യങ്ങളിലായി 11,000 ബാങ്കുകളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ പ്രധാന ബാങ്കിങ് സേവന ശൃംഖലയാണ് സ്വിഫ്റ്റ്. ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വിഫ്റ്റില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെയും സ്ഥാപനങ്ങളെയും വിലക്കുന്നതിലൂടെ റഷ്യക്ക് കനത്ത സാമ്ബത്തിക ആഘാതമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ആഗോള തലത്തില്‍ റഷ്യയുടെ എണ്ണ, വാതക കയറ്റുമതിയേയും വിലക്ക് കാര്യമായി ബാധിക്കും.

റഷ്യന്‍ കമ്പനികളുടെയും വ്യക്തികളുടെയും വിദേശ ആസ്തികള്‍ മരവിപ്പിക്കാനുള്ള സംയുക്ത നടപടികള്‍ക്ക് തുടക്കം കുറിച്ചതായി യു.എസ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യു.കെ, കാനഡ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ കമീഷനും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

റഷ്യയിലെ സമ്ബന്നര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ പൗരത്വം ലഭിക്കുന്ന ഗോള്‍ഡന്‍ വിസ നിയന്ത്രിക്കാനും നടപടി തുടങ്ങി. റഷ്യയിലെ ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും സഖ്യ രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തുകയും ഇവര്‍ക്കെതിരെ സാമ്ബത്തിക നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് റഷ്യന്‍ ജനതയുടെ അനധികൃത സ്വത്ത് സമ്ബാദനം തടയും. ആഗോള സമ്ബത്തിന്റെ പകുതിയിലധികം കൈകാര്യം ചെയ്യുന്ന 30 ലധികം രാജ്യങ്ങളുമായി സാമ്ബത്തിക ഇടപാട് നടത്തുന്നതില്‍ നിന്ന് റഷ്യയെ വിലക്കും. സ്വിഫ്റ്റില്‍ നിന്ന് റഷ്യയെ വിലക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വെള്ളിയാഴ്ച തന്നെ അംഗരാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. യുക്രെയ്ന്‍ ആക്രമണത്തില്‍ നിന്ന് പിന്മാറാന്‍ റഷ്യ തയാറായിട്ടില്ലെങ്കിലും വരും ദിവസങ്ങളും ഉപരോധ നടപടികള്‍ ശക്തമാക്കുമെന്ന് വൈറ്റ് ഹൗസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related News