Loading ...

Home International

റഷ്യക്കുമേൽ ഉപരോധവുമായി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും

കിയവ്: യുദ്ധത്തിന്റെ ആശങ്കയുയര്‍ത്തി റഷ്യന്‍ പട യുക്രെയ്നിലേക്ക്. തിങ്കളാഴ്ച രാത്രി കിഴക്കന്‍ യുക്രെയ്നിലെ രണ്ട് പ്രവിശ്യകളെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി റഷ്യ അംഗീകരിച്ചതിന് തൊട്ടു പിന്നാലെയാണ് സൈന്യം അതിര്‍ത്തിയിലേക്ക് നീങ്ങിയത്.

യുക്രെയ്നില്‍ റഷ്യന്‍ അനുകൂല വിമതരുടെ നിയന്ത്രണത്തിലുള്ള ലുഹാന്‍സ്ക്, ഡൊണെറ്റ്സ്ക് പ്രവിശ്യകള്‍ക്കാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ സ്വതന്ത്ര പദവി പ്രഖ്യാപിച്ചത്. 2014 മുതല്‍ തങ്ങള്‍ പിന്തുണക്കുന്ന ഈ മേഖലകളിലേക്കുള്ള സൈനിക നീക്കം സമാധാന ദൗത്യത്തിന്റെ ഭാഗമാണെന്ന് റഷ്യ വിശദീകരിച്ചു. രാജ്യത്തിനു പുറത്ത് സൈനിക വിന്യാസത്തിന് പ്രസിഡന്റ് പുടിന് റഷ്യന്‍ ഉപരിസഭയായ ഫെഡറേഷന്‍ കൗണ്‍സില്‍ അനുമതി നല്‍കി.

റഷ്യ യുദ്ധമുഖം തുറക്കുകയാണെന്ന് യു.എസ് പ്രതികരിച്ചു. എന്ത് വന്നാലും ആരേയും തങ്ങള്‍ക്ക് ഭയമില്ലെന്നും ഒന്നും അടിയറവെക്കില്ലെന്നും യുക്രേനിയന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി പ്രഖ്യാപിച്ചു. തങ്ങളുടെ സഖ്യരാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ച അദ്ദേഹം, ആരാണ് യഥാര്‍ഥ സുഹൃത്തുക്കളെന്നും ആരാണ് റഷ്യയെ വെറും വാക്കുകള്‍കൊണ്ട് മാത്രം വിറപ്പിക്കുന്നതെന്നും വ്യക്തമാകുന്ന സാഹചര്യമാണ് വരാനിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

സൈനിക നീക്കത്തില്‍ കടുത്ത വിയോജിപ്പറിയിച്ച അമേരിക്ക സഖ്യരാജ്യങ്ങളുമായിച്ചേര്‍ന്ന് ഉപരോധത്തിന് തയാറെടുക്കുകയാണ്. ആദ്യഘട്ടമായി റഷ്യ പിന്തുണക്കുന്ന പ്രവിശ്യകളില്‍ പുതിയ നിക്ഷേപത്തിന് യു.എസ് വിലക്കേര്‍പ്പെടുത്തി. യൂറോപ്യന്‍ യൂനിയനും ഉപരോധ നടപടികളിലാണ്. ബ്രിട്ടന്‍ അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്ക് ഉപരോധമേര്‍പ്പെടുത്തിയപ്പോള്‍ നോഡ് സ്ട്രീം രണ്ട് എന്ന റഷ്യയുടെ പ്രധാന വാതക പൈപ്പ് ലൈന്‍ പദ്ധതി ജര്‍മനി മരവിപ്പിച്ചു. മറ്റ് നിരവധി രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധത്തിനുള്ള നടപടികളിലാണ്. സ്ത്രീകളും കുട്ടികളും അടക്കം 44 ദശലക്ഷം പേര്‍ ഒരു നീതീകരണവുമില്ലാത്ത സമ്ബൂര്‍ണ യുദ്ധത്തിന്റെ കെടുതികളിലേക്ക് വീഴുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ലുഹാന്‍സ്കിനേയും ഡൊണെറ്റ്സ്കിനേയും അംഗീകരിച്ച്‌ യുക്രെയ്നില്‍ സമ്ബൂര്‍ണ അധിനിവേശത്തിനുള്ള കാരണം സൃഷ്ടിക്കുകയാണ് റഷ്യ ചെയ്തതെന്ന് ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിയില്‍ യു.എസ് സ്ഥാനപതി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു. അതിനിടെ, യുക്രെയ്നിലെ രണ്ട് പ്രവിശ്യകളിലേയും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് അടുത്തിടെ റഷ്യന്‍ പാസ്പോര്‍ട്ട് വിതരണം ചെയ്തിരുന്നു. ഇവിടത്തെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ കഴിഞ്ഞ ഒരാഴ്ചയായി റഷ്യയിലേക്ക് മാറ്റിത്താമസിപ്പിച്ച്‌ വരുകയാണ്. റഷ്യന്‍ ചരിത്രത്തിന്റെ അവിഭാജ്യ ഭാഗമാണ് യുക്രെയ്ന്‍ എന്നും കിഴക്കന്‍ യുക്രെയ്ന്‍ പ്രദേശങ്ങള്‍ പുരാതന റഷ്യയുടെ ഭാഗമാണെന്നും തിങ്കളാഴ്ച രാത്രി നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ പുടിന്‍ അവകാശപ്പെട്ടു.


Related News