Loading ...

Home National

ഐ.ഡി.ബി.ഐ ബാങ്ക് വില്‍ക്കുന്നു

തൃശൂര്‍: പൊതുമേഖല ബാങ്കുകളുടെ ലയന-സ്വകാര്യവത്കരണ നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ സ്വകാര്യ മേഖലയിലെ ഐ.ഡി.ബി.ഐ ബാങ്ക് വില്‍ക്കുന്നു.ബാങ്കില്‍ കേന്ദ്ര സര്‍ക്കാറിനും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനുമുള്ള ഓഹരി വിറ്റഴിക്കല്‍ നടപടി ഉടന്‍ തുടങ്ങും. ഇതിനുള്ള നടപടിക്രമങ്ങള്‍ റിസര്‍വ് ബാങ്ക് പരിശോധിച്ചു. ഏപ്രിലോടെ താല്‍പര്യപത്രം ക്ഷണിക്കും. ഈ വര്‍ഷം വില്‍പന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം.

സ്വകാര്യ മൂലധനം സ്വരൂപിച്ച്‌ സര്‍ക്കാറിന് ബാങ്ക് തുടങ്ങാമെന്ന ആശയം പ്രാവര്‍ത്തികമാക്കിയാണ് 1964ല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് ബാങ്ക് ഓഫ് ഇന്ത്യ (ഐ.ഡി.ബി.ഐ) ആരംഭിച്ചത്. 2019ല്‍ 51 ശതമാനം ഓഹരി എല്‍.ഐ.സി സ്വന്തമാക്കിയതോടെ ഐ.ഡി.ബി.ഐയെ എല്‍.ഐ.സിയുടെ സബ്സിഡിയറി ആക്കി. 2020ല്‍ എല്‍.ഐ.സിയുടെ ഓഹരി വിഹിതം 50 ശതമാനത്തില്‍ താഴെയായതോടെ ഐ.ഡി.ബി.ഐ, എല്‍.ഐ.സിയുടെ അസോസിയേറ്റ് ആയി. നിലവില്‍ എല്‍.ഐ.സിക്ക് 49.24 ശതമാനവും കേന്ദ്രത്തിന് 45.48 ശതമാനവും ഓഹരിയാണ് ഉള്ളത്. ഇതാണ് വില്‍ക്കുന്നത്. എല്‍.ഐ.സിയാണ് ബാങ്കിന്‍റെ പ്രമോട്ടര്‍. സ്വകാര്യ ബാങ്കുകളില്‍ പ്രമോട്ടര്‍ 26 ശതമാനം ഓഹരി നിലനിര്‍ത്തണമെന്ന വ്യവസ്ഥ ഒഴിവാക്കിയാണ് ഓഹരി വില്‍പന. വില്‍പന പൂര്‍ത്തിയാകുന്നതോടെ പൊതുമൂലധനത്തിന് ഒരു നിയന്ത്രണവുമില്ലാത്ത എച്ച്‌.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ മാതൃകയിലുള്ള നവ സ്വകാര്യ ബാങ്കായി ഐ.ഡി.ബി.ഐ മാറും.

ഐ.ഡി.ബി.ഐയെ 'സ്വകാര്യ മേഖല ബാങ്ക് പട്ടിക'യിലാണ് റിസര്‍വ് ബാങ്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്താകെ 1800 ശാഖകളുണ്ട്. കേന്ദ്ര സര്‍ക്കാറും എല്‍.ഐ.സിയും ഓഹരി വിറ്റ് ബാങ്കിനെ പൂര്‍ണമായും കൈയൊഴിയുന്ന നീക്കത്തെ ജീവനക്കാര്‍ ഒറ്റക്കെട്ടായി എതിര്‍ക്കുന്നുണ്ടെങ്കിലും നീക്കം പുരോഗമിക്കുകയാണ്. എല്‍.ഐ.സിയുടെ ഓഹരി വില്‍പന നടപടികള്‍ അടുത്ത മാസം യാഥാര്‍ഥ്യമാകും. ഈ സാഹചര്യത്തില്‍ ഇനി ഐ.ഡി.ബി.ഐയിലേക്ക് മൂലധനം നിക്ഷേപിക്കുന്നത് തങ്ങളുടെ സാമ്ബത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നാണ് എല്‍.ഐ.സിയുടെ പക്ഷം

Related News