Loading ...

Home International

നാലാം തവണവും റഷ്യന്‍ പ്രസിഡന്‍റായി സ്ഥാനമേറ്റ് പുടിന്‍

മോസ്കോ: നാലാംതവണയും റഷ്യയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വ്ലാദിമിര്‍ പുടിന്‍ ഒൗദ്യോഗികമായി സ്ഥാനമേറ്റു. ക്രെംലിനിലെ ആന്ദ്രേയവ്സ്കി ഹാളിലാണ് പുടിന്‍ സര്‍ക്കാരിെന്‍റ പ്രവര്‍ത്തനത്തുടക്കം കുറിക്കുന്ന ഉദ്ഘാടനച്ചടങ്ങ് നടന്നത്. പരിപാടിയില്‍ 5000ഒാളം അതിഥികള്‍ പെങ്കടുത്തു.

18 വര്‍ഷമായി റഷ്യയുടെ ഭരണാധികാരിയാണ് 65കാരനായ പുടിന്‍. 2024 വരെ പുടിനു തുടരാം. ആറുവര്‍ഷമാണു പ്രസിഡന്‍റിെന്‍റ ഭരണകാലാവധി. 
പുടിേന്‍റത് ഏകാധിപത്യ ഭരണമാണെന്ന് ആരോപിച്ച്‌ രാജ്യമെങ്ങും വന്‍പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധം നടന്ന മോസ്കോ ഉള്‍പ്പെടെ 19 നഗരങ്ങളില്‍ നിന്നായി ആയിരത്തോളം പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.

അടുപ്പിച്ച്‌ രണ്ടു തവണയില്‍ കൂടുതല്‍ പ്രസിഡന്‍റാകാന്‍ കഴിയില്ലെന്നാണു റഷ്യയിലെ വ്യവസ്ഥ. 2000ല്‍ ആദ്യം പ്രസിഡന്‍റായ പുടിന്‍ 2004ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2008ല്‍ പ്രധാനമന്ത്രിയായി. 2012ല്‍ വീണ്ടും പ്രസിഡന്‍റായി. 2018ല്‍ വീണ്ടും പ്രസിഡന്‍റ് സ്ഥാനത്ത് എത്തിരിക്കയാണ്. നാലു തവണ പ്രസിഡന്‍റായെങ്കിലും 2008 ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റതിനാല്‍ തുടര്‍ച്ചയായി രണ്ടുതവണയിലേറെ പരിമോന്നത പദവിയില്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടില്ല.

Related News