Loading ...

Home Gulf

പ്രവാസികള്‍ക്ക് കൈത്താങ്ങായി യുഎഇ; കുറഞ്ഞ വരുമാനമുള്ള രോഗികള്‍ക്ക് മരുന്നുകൾ ഉറപ്പാക്കും

കുറഞ്ഞ വരുമാനമുള്ള പ്രവാസി രോഗികള്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ യുഎഇ ധാരണപത്രം ഒപ്പിട്ടു. ജാന്‍സന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനി, ആഗോള ആരോഗ്യപരിചരണ കണ്‍സല്‍ട്ടിങ് സ്ഥാപനമായ അക്‌സിയോസ് എന്നിവയുമായാണ് മന്ത്രാലയം ധാരണപത്രത്തില്‍ ഒപ്പിട്ടത്.കുറഞ്ഞ വിലക്ക് മരുന്ന് ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് 'ഹാന്‍ഡ് ഇന്‍ ഹാന്‍ഡ്'എന്ന പദ്ധതി ആരോഗ്യമന്ത്രാലയം വ്യാപിപ്പിക്കുന്നത്.

രാജ്യത്തെ കുറഞ്ഞ വരുമാനമുള്ള പ്രവാസി തൊഴിലാളികള്‍ക്ക് കൈത്താങ്ങാവുകയാണ് യുഎഇ. നാലു വര്‍ഷം മുമ്ബ് തുടങ്ങിയ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കാനാണ് പുതിയ ധാരണാപത്രം ഒപ്പിട്ടത്. ഇന്‍ഷുറന്‍സ് കമ്ബനികള്‍ തങ്ങളുടെ സ്‌കീമില്‍ ഉള്‍പ്പെടുത്താത്ത അസുഖങ്ങള്‍ക്ക് ചെറിയ ശമ്ബളത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് കുറഞ്ഞ വിലയ്‌ക്ക് മരുന്ന് ഉറപ്പുവരുത്തുകയാണ് ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് പദ്ധതിയുടെ ലക്ഷ്യം.

2018 ഡിസംബറില്‍ ആദ്യമായി ഒപ്പുവെച്ച ധാരണപത്രത്തിന്റെ ഫലമായി 712 രോഗികള്‍ക്ക് ഗുണം ലഭിച്ചു. 2019 ഏപ്രിലില്‍ പദ്ധതിയുടെ പ്രവര്‍ത്തനമണ്ഡലം വ്യാപിപ്പിച്ചു. രാജ്യത്തെ കുറഞ്ഞ വരുമാനമുള്ള പ്രവാസി രോഗികള്‍ക്ക് മികച്ച മരുന്ന് ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്. ദുബൈ എക്‌സ്‌പോ 2020ലെ യുഎസ് പവലിയനില്‍ വെച്ചാണ് ധാരണപത്രം ഒപ്പിട്ടത്. രാജ്യത്ത് എല്ലാ തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാണെങ്കിലും പല രോഗങ്ങള്‍ക്കുമുള്ള ചികിത്സ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടാത്തത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്.

Related News