Loading ...

Home International

'യുദ്ധം വേണ്ട';ബൈഡന്‍- പുടിന്‍ ചര്‍ച്ചയ്ക്ക് തത്വത്തില്‍ ധാരണ, വഴിയൊരുക്കിയത് ഫ്രാന്‍സ്

വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്ന്‍ സംഘര്‍ഷം ലഘുകരിക്കാന്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നയതന്ത്ര ഉച്ചകോടിക്ക് തത്വത്തില്‍ ധാരണ.ഫ്രാന്‍സ് മുന്‍കൈയെടുത്താണ് ചര്‍ച്ചയ്ക്ക് ധാരണയുണ്ടാക്കിയത്.റഷ്യയെയും യുക്രെയ്നെയും യുദ്ധത്തിന്‍റെ വക്കില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള സമാധാന പരിഹാരത്തിന് ചര്‍ച്ച പ്രതീക്ഷ നല്‍കുമെന്ന് ഫ്രാന്‍സ് അറിയിച്ചു.

അതേസമയം, റഷ്യ യുക്രെയ്നില്‍ കടന്നു കയറിയില്ലെങ്കില്‍ മാത്രം ചര്‍ച്ചയ്ക്ക് തയാറെന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത്. റഷ്യ യുദ്ധം തെരഞ്ഞെടുത്താല്‍ കടുത്ത പ്രത്യാഘാതമുണ്ടാകും. യുദ്ധത്തിനുള്ള മുന്നൊരുക്കം റഷ്യ തുടരുകയാണെന്നും യുഎസ് ആരോപിച്ചു.അതേസമയം, ചര്‍ച്ചയുമായി ബന്ധപ്പെട്ട് ക്രെംനിലിന്‍നിന്ന് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. റഷ്യന്‍ വിമതര്‍ കിഴക്കന്‍ യുക്രെയ്നില്‍ നടത്തുന്ന ശക്തമായ മിസൈല്‍ ആക്രമണം രണ്ടാം ദിവസവും തുടരുന്നതിനിടെ, യുക്രെയ്ന്‍ അതിര്‍ത്തിയിലെ സൈനികാഭ്യാസവും റഷ്യ വര്‍ധിപ്പിച്ചിട്ടുണ്ട്.

Related News