Loading ...

Home Gulf

ഗള്‍ഫ് രാജ്യങ്ങളെ കൂട്ടിയിണക്കാന്‍ ഒമാന്‍ റെയില്‍ പദ്ധതി

റെയില്‍ പദ്ധതിക്ക് ഒമാന്‍ വൈകാതെ തുടക്കമിടുമെന്ന് റിപ്പോര്‍ട്ട്. 2,144 കിലോമീറ്റര്‍ പാത യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളെ ഒമാനുമായി നേരിട്ടു ബന്ധിപ്പിക്കുന്നതോടെ കാര്‍ഷിക, വ്യവസായ മേഖലകളിലടക്കം ഗള്‍ഫ് രാജ്യങ്ങളെ കൂട്ടിയിണക്കാന്‍ ഒമാന്‍ റെയില്‍ പദ്ധതി; വന്‍മാറ്റത്തിനു തുടക്കമാകും തുടക്കമാകും.റൂവി, മത്ര, രാജ്യാന്തര വിമാനത്താവളം, സീബ് മേഖലകളെ ബന്ധിപ്പിച്ചുള്ള മെട്രോ, മസ്കത്ത്-സൊഹാര്‍ ലൈറ്റ് റെയില്‍ എന്നിവയും പരിഗണനയിലാണ്. എണ്ണവിലയിടിഞ്ഞ സാഹചര്യങ്ങള്‍ മൂലമാണ് ഒമാന്‍ റെയില്‍ പദ്ധതി മുന്നോട്ടു പോകാതിരുന്നത്.

സലാല, സൊഹാര്‍, ദുഖം തുറമുഖ മേഖലകളെ ബന്ധിപ്പിക്കുമെന്നതാണ് ഒമാന്‍ റെയില്‍ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ലോകരാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാന കേന്ദ്രങ്ങളാണിവ. ഒമാനെ മേഖലയിലെ ലോജിസ്റ്റിക് ഹബ് ആക്കി മാറ്റാനും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാര-വാണിജ്യ ബന്ധത്തില്‍ വലിയൊരു മാറ്റത്തിനു തുടക്കമിടാനും കഴിയും.

ദുഖം-തുംറൈത്-സലാല, സോഹാര്‍ തുറമുഖം-മസ്‌കത്ത്, അല്‍ മിസ്ഫ-സിനാ, തുംറൈത്-അല്‍ മേസൂന, പാതകളാണ് ഒമാന്‍ റെയിലില്‍ ഉള്‍പ്പെടുന്നത്.പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനം 2040 ആകുമ്ബോഴേക്കും 1,400 കോടിയിലേറെ റിയാലാകുമെന്നാണ് വിലയിരുത്തല്‍. ലോജിസ്റ്റിക് മേഖലയില്‍ മാത്രം 35,000 ലേറെ തൊഴിലവസരങ്ങളുണ്ടാകും.

Related News