Loading ...

Home health

ജോലിയും രോഗ കാരണങ്ങളും

തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തെയും ആരോഗ്യത്തെയും കുറിച്ച്‌ അവബോധം ജനിപ്പിക്കുന്നതിനുള്ള ദിനമായാണ് ഏപ്രില്‍28 ആചരിക്കുന്നത്. 2018ലെ ഈ ദിനത്തിന്‍റെ ആഗോള പ്രചരണ ആശയങ്ങളില്‍ പ്രഥമമായത് യുവാക്കളായ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും മെച്ചപ്പെടുത്തുകയും തൊഴില്‍ അപകടമുക്തമാക്കുക എന്നതുമാണ്. 15 വയസ്സ് മുതല്‍ 24 വയസ്സ് വരെപ്രായമുള്ള യുവതീയുവാക്കളെയാണ് അന്തര്‍ദേശീയരംഗങ്ങളില്‍ തൊഴില്‍ചെയ്യുന്ന ചെറുപ്പക്കാര്‍എന്ന് വിവക്ഷിക്കുന്നത്. ഇവരില്‍ മാരകമല്ലാത്ത തൊഴില്‍ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ 25 വയസ്സിനുമേല്‍ പ്രായമുള്ളവരേക്കാള്‍ കൂടുതലായികാണപ്പെടുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

രാഷ്ട്ര വികസനത്തോടൊപ്പം നമ്മുടെ തൊഴില്‍സാധ്യതകളും വളരെയേറെ വര്‍ധിച്ചിരിക്കുന്നു. ഓരോതൊഴില്‍ മേഖലയിലും ജോലിചെയ്യുന്നവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രത്യേക ആരോഗ്യപ്രശ്നങ്ങളും ഇതോടൊപ്പം ഉടലെടുക്കുന്നു. ഈപ്രശ്നങ്ങള്‍ അപകടകാരികളല്ലാത്ത പേശിവേദനകള്‍ മുതല്‍ മാരകരോഗങ്ങളും മരണകാരണമായ അപകടങ്ങള്‍വരെ വ്യത്യസ്തരൂപത്തിലും ഭാവത്തിലും കണ്ടുവരുന്നു.

 

1.മയോഫേഷ്യല്‍പെയിന്‍ അഥവാ മാംസപേശികള്‍, അവക്കിടയിലുള്ള ഫേഷ്യ (fascia) എന്നിവയില്‍ നിന്നുണ്ടാകുന്ന വേദന. വളരെയധികം പേരില്‍ കാണാറുള്ള ഗുരുതരമല്ലാത്ത ഒരു അവസ്ഥ ആണെങ്കിലും ശരിയായ രോഗനിര്‍ണ്ണയം, ചികിത്സ, പ്രതിരോധം എന്നിവയുടെ കുറവ് മൂലം ദീര്‍ഘനാള്‍നില നില്‍ക്കാന്‍ ഇടവരാറുണ്ട്. ഉദാഹരണത്തിന്, ഇന്നത്തെ യുവതലമുറ ഭൂരിഭാഗവും കമ്ബ്യൂട്ടര്‍, ലാപ്ടോപ് അല്ലെങ്കില്‍ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നിരന്തരം ഉപയോഗിക്കുന്ന ജോലികളില്‍ ഏര്‍പ്പെടുമ്ബോള്‍ കഴുത്തുവേദന ഒരുസാധാരണ രോഗമായിമാറുന്നു. പലപ്പോഴും ശരിയല്ലാത്ത ശാരീരികനില അഥവാ പോസ്ച്ചര്‍ കൊണ്ട്മാത്രം ഉണ്ടാകാവുന്ന മാംസപേശികളിലെ പിരിമുറുക്കമാകാം ഇതിന്കാരണം. ഈ അവസ്ഥ തിരുത്തിയില്ലെങ്കില്‍ പിന്നീട് ക്രോണിക് പെയിന്‍ ആകാനുള്ള സാധ്യത ഏറെയാണ്. ഇതേകാരണം കൊണ്ട് തന്നെ നടുവിനും, കൈകാലുകള്‍ക്കും ചിലര്‍ക്ക് നെഞ്ചില്‍പോലും മയോഫേഷ്യല്‍ വേദനകള്‍ ഉണ്ടാകാറുണ്ട്. മാനസിക പിരിമുറുക്കവും ഒരുപരിധി വരെ ഇതിന് കാരണമാകുകയോ അല്ലെങ്കില്‍ വേദന വര്‍ധിപ്പിക്കുകയോ ചെയ്യാറുണ്ട്.

2.തൊഴില്‍ സംബന്ധമായ അസ്ഥികളെ ബാധിക്കുന്ന അവസ്ഥകള്‍ പൊതുവെ കുറവാണെങ്കില്‍ കൂടി എല്ലുകളുടെ ബലക്കുറവ്, തേയ്മാനം, സ്ട്രെസ്ഫ്രാക്ച്ചര്‍ (stress fracture) എന്നിവ കഠിനഅധ്വാനമുള്ളവരിലും (പട്ടാളക്കാര്‍), വിറ്റമിന്‍ ഡിയുടെ കുറവ് ഉള്ളവരിലും ഉണ്ടാകാം.

3 . സന്ധിരോഗങ്ങളും പലപ്പോഴും തൊഴില്‍ സംബന്ധമായി കാണാറുണ്ട്. പ്രത്യേകിച്ച്‌ തുടര്‍ച്ചയായ ആവര്‍ത്തനമോ തെറ്റായദിശകളിലുള്ള ചലനമോ ഉണ്ടാകുന്ന ജോലികളില്‍. ഈയവസരങ്ങളില്‍ സന്ധികള്‍ക്കുള്ളിലെ കാര്‍ട്ടിലേജിനോ, സന്ധികള്‍ക്കു ബലംനല്‍കുന്ന ലിഗമെന്റുകള്‍ക്കോ ക്ഷതമേല്‍ക്കാനും അവയുടെ പ്രവര്‍ത്തനക്ഷമത നശിക്കുന്നത് മൂലം പിന്നീട് പേശികളെയും അസ്ഥികളെയും ബാധിക്കുകയും ചെയ്യുന്നു. സന്ധി, അസ്ഥി, പേശിഎന്നിവക്കിടയിലുള്ള ബഴ്സകളിലും (bursa) ഇന്‍ഫ്ളമേഷന്‍ ഉണ്ടാകാറുണ്ട്.

 

4 . നട്ടെല്ലില്‍ കാര്‍ട്ടിലേജിനുപകരം കശേരുക്കള്‍ക്ക് ഇടയിലുള്ള ഇന്റെര്‍വെര്‍ട്ടി ബ്രല്‍ഡിസ്കുകള്‍ (intervertebral discs) ആണ്ഷോക്ക് അബ്സോര്‍പ്ഷന്‍ ചെയ്യുന്നത്. തെറ്റായ രീതിയില്‍ ഭാരം ഉയര്‍ത്തുക, പെട്ടെന്ന് നടുവെട്ടുക.വീഴുക എന്നീ അവസ്ഥകളിലെല്ലാം ഡിഡിസ്ക്കിന്റെ പുറംപാളിയില്‍ മുറിവുണ്ടാകാനും അത്മൂലം ഉള്‍ഭാഗത്തുള്ള കട്ടികുറഞ്ഞഭാഗം പുറത്തേക്ക് തള്ളിവരാനും സാധ്യതയുണ്ട്. ഇതാണ് സര്‍വസാധാരണയായി പ്രതിപാദിക്കാറുള്ള ഡിസ്ക്പ്രൊലാപ്സ് (prolapse). നട്ടെല്ലിലെ ലിഗമെന്റുകള്‍ക്കൊപ്പം തന്നെ കോര്‍ (core) മസിലിന്റെ അല്ലെങ്കില്‍ ഉദരഭാഗത്തുള്ള പേശികളുടെ ബലവും ശരിയായ പോസ്ച്ചറും ഡിസ്ക്ബള്‍ജ്, പ്രൊലാപ്സ്സ് എന്നിവ തടയാനും ചികിത്സിക്കാനും സഹായിക്കുന്നു.

5.മേല്‍പ്പറഞ്ഞവ കൂടാതെ നട്ടെല്ലില്‍നിന്ന് പുറത്തുവരുന്ന നാഡികളില്‍ ഡിസ്കില്‍ നിന്നോ തേയ്മാനംസംഭവിച്ച എല്ലുകളില്‍ നിന്നോ സമ്മര്‍ദ്ദംവരുന്നത് മൂലവും പല തൊഴില്‍ സംബന്ധരോഗങ്ങളും ഉണ്ടാകാം.

6. നാഡികളെ ബാധിക്കുന്ന തൊഴില്‍ സംബന്ധമായ മറ്റൊരു അവസ്ഥ എന്‍ട്രാപ്പ്മ​​െന്‍റ്ന്യൂറോപ്പതികള്‍ (entrapment neuropathy) ആണ്. ഇടുങ്ങിയസ്ഥലത്തുകൂടികടന്നുപോകുന്നനാഡികളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദമാണ്‌ഇതിനുകാരണം.

 

7. കുമുലേറ്റീവ്ട്രോമഡിസോര്‍ഡേഴ്സ് (cumulative trauma disorders) എന്നറിയപ്പെടുന്ന നിരന്തരമായ ശരീരഭാഗത്തിന്റെ ചലനവും ആവര്‍ത്തനവും മൂലമുണ്ടാകുന്ന രോഗങ്ങള്‍ പലതൊഴില്‍ രംഗത്തുള്ളവരിലും കാണാറുണ്ട്. ടെന്നീസ്‌എല്‍ബോ (tennis elbow), ഗോള്‍ഫേര്‍സ്‌എല്‍ബോ (golfers's elbow), ട്രിഗര്‍ഫിംഗര്‍ (trigger finger), ഉപ്പൂറ്റിവേദന (plantar fascitis) മുതലായവഉദാഹരണങ്ങളാണ്.

8. റൈറ്റേഴ്സ്ക്രാംപ് (writers cramp) പോലുള്ള ഫോക്കല്‍ഡിസ്റ്റോണിയകള്‍ (focal dystonia) തലച്ചോറില്‍ നിന്നുള്ള നാഡീവ്യൂഹത്തിന്റെ ഏകോപനത്തിലുള്ള അപാകതകള്‍ മൂലമാകാം ഉണ്ടാകുന്നത്.

തൊഴില്‍ സംബന്ധമായ അസുഖമുള്ളവര്‍ അതിന്‍റെ യഥാര്‍ത്ഥകാരണം വിദഗ്ദ്ധപരിശോധനയിലൂടെ അറിയാന്‍ശ്രമിക്കുന്നതാണ് ഉത്തമം. കണ്‍സ്ട്രക്ഷന്‍തൊഴിലാളികള്‍, കര്‍ഷകര്‍, ഓഫീസ്ജോലിക്കാര്‍, സെയില്‍സ്‌എക്സിക്യൂട്ടീവുകള്‍എന്നിവര്‍മാത്രമല്ല, കലാരംഗങ്ങളിലുംപ്രവര്‍ത്തിക്കുന്നയുവജനങ്ങള്‍ഏറെയാണിപ്പോള്‍. കായികരംഗത്തെ രോഗങ്ങള്‍ അവരുടെ പെര്‍ഫോമന്‍സിനെത്തന്നെ ബാധിക്കുമെന്നതിനാല്‍ സ്പോര്‍ട്സ്മ മെഡിസിന്‍ ഒരുപ്രത്യേകവിഭാഗംതന്നെയാണ്. പി.എം.ആര്‍ വിഭാഗത്തില്‍ ചികിത്സിക്കാവുന്ന തൊഴില്‍സംബന്ധ രോഗങ്ങളെപ്പറ്റിമാത്രമാണ് ഈലേഖനത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. കണ്ണ്, ചെവി,ശ്വാസകോശം മുതലായ മറ്റവയവങ്ങളെ ബാധിക്കുന്ന അവസ്ഥകളും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവയാണ്.

 

ഓരോ അവസ്ഥയുടെയും ചികിത്സാ രീതികള്‍ നിങ്ങളുടെ വ്യത്യസ്തമായ ജോലികളെയും അത് ജനിപ്പിക്കുന്ന ആരോഗ്യപ്രശ്നത്തെയും ആശ്രയിച്ചിരിക്കുന്നു. ശരിയായ രോഗ കാരണത്തിന് അനുസൃതമായ മരുന്നുകള്‍, ജോലിയിലെ ക്രമീകരണങ്ങള്‍, വ്യായാമമുറകള്‍, സ്പ്ളിന്റുകള്‍ എന്നിവയുടെ ശരിയായ ഉപയോഗം വേണ്ടിവന്നേക്കാം. റെസ്റ്റ് അല്ലെങ്കില്‍ പൂര്‍ണമായ വിശ്രമം ഒരു പ്രതിവിധിഅല്ല.

ഹൃസ്വ കാലത്തേക്ക് വേണ്ടിവന്നാലും ചിട്ടയായരീതിയില്‍ ജോലിതുടരാനുള്ള ശ്രമമാണ് റീഹാബിലിറ്റേഷനിലൂടെ ലക്ഷ്യമിടുന്നത്. ചില രോഗങ്ങള്‍ക്ക് സന്ധികളിലോ ബഴ്സയിലോ ചെയ്യാവുന്ന ഇഞ്ചക്ഷനുകള്‍ ദ്രുതഗതിയില്‍ രോഗത്തെ പിടിച്ചു നിര്‍ത്താന്‍ വളരെഗുണം ചെയ്യാറുണ്ട്. പലപ്പോഴും ജോലിസ്ഥലത്തെ ലഘുവായക്രമീകരണ മാര്‍ഗ്ഗങ്ങളിലൂടെയോ (ഇരിക്കുന്നകസേരയുടെ ആകൃതി, കമ്ബ്യൂട്ടര്‍ സ്ക്രീനിന്റെ ഉയരം, ചെരുപ്പിന്‍റെ നിലവാരം മുതലായവ) അല്ലെങ്കില്‍ വ്യായാമങ്ങളിലൂടെയോ പ്രതിരോധം സാധ്യമാകാറുണ്ട്. ഓരോ വ്യക്തിയും അവരവരുടെ തൊഴിലിനെ ആശ്രയിച്ചാണ് തങ്ങളുടെ രോഗകാരണം തിരിച്ചറിഞ്ഞു അതിനെ സ്വയം പ്രതിരോധിക്കേണ്ടത്. ഈസ്വയം പ്രതിരോധം എങ്ങനെ, എന്തിന്, എന്ന് കാണിച്ചുതരികയാണ് ഫിസിയാട്രിസ്റ്റ് ചെയ്യുന്നത്.

Related News