Loading ...

Home National

പ്രതിരോധ സഹകരണം ഉറപ്പാക്കി സൗദി കരസേന മേധാവിയുടെ ഇന്ത്യാ സന്ദര്‍ശനം

ദമ്മാം: ചരിത്രം കുറിച്ച്‌ റോയല്‍ സൗദി കരസേന മേധാവി ലെഫ്റ്റനന്‍റ് ജനറല്‍ ഫഹദ് ബിന്‍ അബ്ദുല്ല മുഹമ്മദ് അല്‍-മുതൈര്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയിലെത്തി.ഒരു സൗദി കരസേന മേധാവിയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വളരുന്ന ഉഭയകക്ഷി പ്രതിരോധബന്ധത്തിന്റെ തെളിവുകൂടിയാണ് ചരിത്രപരമായ ഈ സന്ദര്‍ശനം. ചൊവ്വാഴ്ച രാവിലെ പ്രതിരോധ മന്ത്രാലയത്തിന്റെ സൗത്ത് ബ്ലോക്ക് പുല്‍ത്തകിടിയില്‍ സൗദി സൈനിക മേധാവിയെ ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ എം.എം. നരവനെ സ്വീകരിച്ചു. തുടര്‍ന്ന് രാജ്യത്തിന്റെ കീഴ് വഴക്കമനുസരിച്ച്‌ അതിഥിക്ക് പരമ്പരാഗത ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സൈനിക സഹകരണ സാധ്യതകളും നിലവിലെ സ്ഥിതിയും ഇരുവരുടെയും കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു. ഇന്ത്യന്‍ സായുധസേനയുടെ വിവിധ ഘടകങ്ങളുമായി അല്‍മുതൈര്‍ കൂടിക്കാഴ്ചകള്‍ നടത്തും.

ഇരു കരസേനാ മേധാവികളും തമ്മിലുള്ള വ്യക്തിബന്ധം സന്ദര്‍ശനം കൂടുതല്‍ ഊഷ്മളവുമാക്കുമെന്നാണ് വിലയിരുത്തല്‍. 2020 ഡിസംബറില്‍      
ഇന്ത്യന്‍ കരസസേനാ മേധാവിയുടെ സൗദി സന്ദര്‍ശനത്തിനു ശേഷമുള്ള ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍, ഉഭയകക്ഷി ബന്ധങ്ങളുടെ പരസ്‌പരം സമ്മതിച്ച റോഡ്‌മാപ്പിന്റെ പുരോഗതി വിലയിരുത്താന്‍ ഇരു കരസേനാ മേധാവികളും പതിവായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. 2021 ആഗസ്റ്റില്‍ സൗദിയുടെ കിഴക്കന്‍ തീരമായ ജുബൈലില്‍ നടത്തിയ ഉന്നതതല ആശയവിനിമയങ്ങളുടെയും ആദ്യ ഉഭയകക്ഷി നാവിക അഭ്യാസമായ 'അല്‍ മൊഹെദ്-അല്‍ ഹിന്ദി'യിലൂടെയും കഴിഞ്ഞവര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധബന്ധത്തില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണുണ്ടായത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും യാത്രാനിയന്ത്രണങ്ങള്‍ക്കിടയിലും സൗദി റോയല്‍ സായുധസേനയിലെയും ഇന്ത്യന്‍ സായുധ സേനയിലെയും ഉദ്യോഗസ്ഥര്‍ ഇരു രാജ്യങ്ങളിലെയും വിവിധ സൈനിക സ്ഥാപനങ്ങളില്‍ നടന്ന പരിശീലന പരിപാടികളില്‍ പങ്കെടുത്തിരുന്നു.

സൗദി കരസേന മേധാവിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയപ്പോള്‍ à´ˆ വര്‍ഷം കൂടുതല്‍ സഹകരണങ്ങളും പരിശീലന പ്രവര്‍ത്തനങ്ങളും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍റലിജന്‍സ് വിവരങ്ങളുടെ കൈമാറ്റം, ഭീകരവിരുദ്ധ നടപടികള്‍, നിര്‍മിതബുദ്ധി, സൈബര്‍ സുരക്ഷ തുടങ്ങിയ പുതിയ മേഖലകളില്‍ കൂടുതല്‍ സഹകരണ സാധ്യതകളുള്ളതായാണ് ഇരുകൂട്ടരുടെയും കണ്ടെത്തല്‍. à´ˆ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നടത്തുന്ന ആദ്യത്തെ കരസേന അഭ്യാസവും ഇരു മേധാവികളും തമ്മിലുള്ള ചര്‍ച്ചകളിലെ അജണ്ടയിലുള്‍പ്പെടും. 2022ല്‍ ഇന്ത്യയുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, പ്രതിരോധ സഹകരണം ഉഭയകക്ഷി ബന്ധത്തിന്റെ നാഴികക്കല്ലായി കണക്കാക്കപ്പെടും. 2014ല്‍ അന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായിരുന്ന സല്‍മാന്‍ രാജാവ് പ്രതിരോധരംഗത്തെ സഹകരണ കരാര്‍ ഒപ്പിട്ട് സഹകരണം      
ശക്തമാക്കുകയായിരുന്നു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി സൗദി ഇന്ത്യയുമായി പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Related News