Loading ...

Home International

അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്ക് യു.എസില്‍ നിക്ഷേപിച്ച 700 കോടി ഡോളര്‍ തിരിച്ചു നല്‍കില്ല; പകുതി സെപ്റ്റംബര്‍ 11 ഭീകരാക്രമണ ഇരകള്‍ക്ക്

വാഷിങ്ടണ്‍: അഫ്ഗാനിസ്താന്‍ വീണ്ടും താലിബാന്‍ നിയന്ത്രണത്തിലായതിനു പിന്നാലെ യു.എസ് മരവിപ്പിച്ച 700 കോടിയിലേറെ ഡോളര്‍ തിരിച്ചുനല്‍കില്ല.താലിബാന്‍ രാജ്യം പിടിക്കുംമുമ്ബ് അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്ക് ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിച്ച തുകയുടെ പകുതി 2001ലെ സെപ്റ്റംബര്‍ 11 ഭീകരാക്രമണ ഇരകള്‍ക്ക് വിതരണം ചെയ്യാനാണ് ഒരുങ്ങുന്നത്. അവശേഷിച്ച തുക അഫ്ഗാനിസ്താനില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായും ഉപയോഗിക്കും.

ഇതിനാവശ്യമായ അടിയന്തര ഉത്തരവ് ബൈഡന്‍ തയാറാക്കിവരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഫ്ഗാന്‍ സര്‍ക്കാറിനെ മറിച്ചിട്ട് താലിബാന്‍ അധികാരമേറിയതോടെയാണ് ഫണ്ട് യു.എസ് മരവിപ്പിച്ചത്. പണമായും ബോണ്ടായും സ്വര്‍ണമായുമാണ് 'ദ അഫ്ഗാനിസ്താന്‍ ബാങ്ക്' എന്നു പേരുള്ള അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്ക് നിക്ഷേപിച്ചത്.ഈ നിക്ഷേപം വിട്ടുനല്‍കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടെങ്കിലും യു.എസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് വിട്ടുനല്‍കിയിരുന്നില്ല. അതിനിടെ, സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിലെ ഇരകളുടെ ബന്ധുക്കള്‍ ഇതില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. അനുകൂലമായ വിധിയും സമ്ബാദിച്ചു. ഇത് പരിഗണിച്ചാണ് പകുതി തുക ഇവര്‍ക്കായി വീതിച്ചുനല്‍കാന്‍ ഒരുങ്ങുന്നത്.നിലവില്‍ അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്ക് നിയന്ത്രണം താലിബാനാണ്.

Related News