Loading ...

Home National

ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത മൂടല്‍ മഞ്ഞും തണുപ്പുമുള്ളതിനാല്‍ ആദ്യ രണ്ട് മണിക്കൂറില്‍ മന്ദഗതിയിലാണ് പോളിംഗ്.സുരക്ഷയുടെ ഭാഗമായി 129 കമ്ബനി സായുധ സേനയെയാണ് വിവിധ ബൂത്തുകളില്‍ നിയോഗിച്ചിരിക്കുന്നത്.

പടിഞ്ഞാറന്‍ യു.പിയില്‍ 11 ജില്ലകളിലെ 58 നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പിക്കൊപ്പം ഉറച്ചുനിന്ന മേഖലയാണിത്. 58ല്‍ 53 സീറ്റുകളാണ് അന്ന് ബി.ജെ.പി നേടിയത്. ജാട്ട് സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള പ്രദേശത്ത് ജയമുറപ്പിക്കുകയെന്നത് ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയാണ്. ഒന്നാം ഘട്ടത്തില്‍ 623 സ്ഥാനാര്‍ത്ഥികള്‍ വിധി തേടുമ്ബോള്‍ രണ്ട് കോടി 27ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.ഹിന്ദുത്വ കാര്‍ഡിനൊപ്പം സുരക്ഷിത ഉത്തര്‍പ്രദേശ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോവിഡിലെ വീഴ്ചയും ഉന്നാവ്, ഹാത്രസ് പീഡനവുമൊക്കെ ഉയര്‍ത്തിക്കാട്ടി സുരക്ഷിത യു.പി എന്ന അവകാശ വാദം പൊളിക്കാനാണു പ്രചാരണത്തില്‍ സമാജ്‍വാദി പാര്‍ട്ടി ശ്രദ്ധിച്ചത്.

ബി.ജെ.പിയെ മുട്ടുകുത്തിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് കര്‍ഷക സംഘടനകള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കര്‍ഷകസമരത്തിന് ആദ്യം പിന്തുണ പ്രഖ്യാപിച്ച ആര്‍.എല്‍.ഡി നിലവില്‍ സമാജ്‍വാദി സഖ്യത്തിനൊപ്പമാണ്. അവസാന ഒരാഴ്ചയാണ് ബി.എസ്.പിക്ക് തെരെഞ്ഞെടുപ്പ് ചൂട് പിടിച്ചത്. അതേസമയം, യുവാക്കളെ ആകര്‍ഷിക്കുന്ന പ്രകടന പത്രികയും താരപ്രചാരണവുമായി പ്രിയങ്ക ഗാന്ധി കളംനിറഞ്ഞെങ്കിലും പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ പോലും കോണ്‍ഗ്രസിനെ വിട്ട് മറ്റു പാര്‍ട്ടിയില്‍ ചേര്‍ന്നത് തിരിച്ചടിയായി.

Related News