Loading ...

Home National

ലോക മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യക്ക്‌ നൂറ്റിനാപ്പത്തിരണ്ടാം സ്ഥാനം

ലോക മാധ്യമസ്വാതന്ത്ര്യ സൂചികയുടെ രീതിശാസ്ത്രം ശരിയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കുറഞ്ഞ സാമ്പിള്‍ വലുപ്പവും ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് വലിയ വെയിറ്റേജും നല്‍കാത്ത സംശയാസ്പദവും സുതാര്യവുമല്ലാത്ത രീതിശാസ്ത്രമാണ് ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയുടേതെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ അഭിപ്രായപ്പെട്ടു.

വേള്‍ഡ് പ്രസ്സ് ഫ്രീഡം ഇന്‍ഡെക്സിന്‍റെ പുതിയ റാങ്കിംങ്ങിനെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവായ മനീഷ് തിവാരിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലോക മാധ്യമസ്വാതന്ത്ര്യ സൂചികയുടെ പുതിയ പട്ടികയില്‍ ഇന്ത്യയ്ക്ക് 142ം റാങ്കാണുള്ളത്.കഴിഞ്ഞ ജനുവരി 18ന് കശ്മീരിലെ പ്രസ് ക്ലബ് അടച്ചുപൂട്ടിയതിനെക്കുറിച്ചും തിവാരി ചോദ്യമുന്നയിച്ചിരുന്നു. എന്നാല്‍ 1860ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്‌ട് പ്രകാരം ഈ ക്ലബ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ക്ലബിന് അംഗീകൃത മാനേജിംഗ് ബോഡി ഇല്ലായിരുന്നെന്നും റായ് മറുപടി പറഞ്ഞു.

രാജ്യത്ത് 2020ല്‍ യു.എ.പി.എ പ്രകാരം 796 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 1,321പേരെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു. ഇതില്‍ 80 പേരെ ശിക്ഷിക്കുകയും 116 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Related News