Loading ...

Home USA

മൈക്രോചിപ്പ് ക്ഷാമം; അമേരിക്കക്ക് കഴിഞ്ഞ വര്‍ഷം 240 ബില്യണ്‍ ഡോളറിന്‍റെ നഷ്ടം

വാഷിങ്ടണ്‍: കോവിഡിനോടൊപ്പം ലോകത്ത് ഉടലെടുത്ത പ്രതിസന്ധിയാണ് മൈക്രോചിപ്പുകളുടെ ക്ഷാമം. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് മുതല്‍ വാഹനങ്ങളിലടക്കം ഇവ നിര്‍ബന്ധമാണ്.കോവിഡിനെ തുടര്‍ന്ന് വിവിധ കമ്ബനികള്‍ പൂട്ടിയതും മൊബൈല്‍ ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആവശ്യം വര്‍ധിച്ചതും ലോകത്ത് മൈക്രോചിപ്പുകളുടെ ക്ഷാമത്തിന് വഴിവെച്ചു.

അമേരിക്കന്‍ വിപണിയില്‍ മൈക്രോചിപ്പുകളുടെ ക്ഷാമം കാരണം 240 ബില്യണ്‍ ഡോളറിന്‍റെ നഷ്ടമാണ് 2021ല്‍ ഉണ്ടായത്. ഇലക്‌ട്രോണിക്‌സ് കമ്ബനികളാണ് ഏറ്റവും വലിയ ആഘാതം നേരിട്ടത്. ഏഷ്യയിലാണ് മൈക്രോചിപ്പുകള്‍ കൂടുതലായും ഉല്‍പ്പാദിപ്പിക്കുന്നത്. കോവിഡ് കാരണം മിക്ക പ്ലാന്‍റുകളും അടച്ചിടാന്‍ നിര്‍ബന്ധിതരായി.

ചിപ്പുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഉല്‍പ്പാദനം കുറക്കേണ്ടി വന്നിട്ടുണ്ടെന്ന് അമേരിക്കയില്‍ ഒപ്റ്റിമല്‍ ഡിസൈന്‍ കമ്ബനിയുടെ സി.ഇ.ഒ സാജിദ് പട്ടേല്‍ പറഞ്ഞു. 'ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ തന്നെ നിര്‍മിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാല്‍, അതിന് പലപ്പോഴും സാധിക്കുന്നില്ല. കൂടുതല്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കുകയാണ് ഇത് മറികടക്കാനുള്ള മാര്‍ഗം. അത് ഭാവിയിലേക്കുള്ള നിക്ഷേപം കൂടിയാണ്' -സാജിദ് പട്ടേല്‍ പറഞ്ഞു.

മൈക്രോചിപ്പ് ക്ഷാമം കാര്‍ നിര്‍മാണത്തെയാണ് കാര്യമായി ബാധിച്ചത്. കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ ഫോര്‍ഡിന്‍റെ ട്രക്കുകള്‍ നിര്‍മാണം കഴിഞ്ഞശേഷം നേരിട്ട് ഡീലര്‍ഷിപ്പിലേക്ക് പോകുന്നതിനുപകരം പാര്‍ക്കിങ് ഏരിയയില്‍ ചിപ്പുകള്‍ക്കായി മാസങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ഫോര്‍ഡിന് മാത്രം 210 ബില്യണ്‍ ഡോളറിന്‍റെ നഷ്ടമുണ്ടായി.ചിപ്പ് ക്ഷാമം സമീപഭാവിയില്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത് പരിഹരിക്കാന്‍ അമേരിക്കയില്‍ തന്നെ ചിപ്പ് നിര്‍മാണത്തിന് പല കമ്ബനികളും മുന്നോട്ടുവന്നിട്ടുണ്ട്. യു.എസ് സംസ്ഥാനമായ ഒഹിയോയില്‍ ഇന്‍റല്‍ ചിപ്പ് പ്ലാന്‍റിന്‍റെ നിര്‍മാണം പ്രഖ്യാപിച്ചുകഴിഞ്ഞു.


Related News