Loading ...

Home National

തെരഞ്ഞെടുപ്പിന് രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന സൗജന്യങ്ങളില്‍ ഇടപ്പെട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുൻപ്  രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ജനങ്ങള്‍ സൗജന്യമായി വസ്തുക്കള്‍ നല്‍കുന്ന പ്രശ്നത്തില്‍ ഇടപ്പെട്ട് സുപ്രീംകോടതി.പൊതുഫണ്ട് ഉപയോഗിച്ച്‌ ഇത്തരത്തില്‍ തെരഞ്ഞെടുപ്പിന് മുൻപ്  വിവിധ സമ്മാനങ്ങള്‍ നല്‍കുന്നതിലാണ് സുപ്രീംകോടതി ഇടപെടല്‍. പലപ്പോഴും ബജറ്റിനേക്കാളും കൂടുതല്‍ പണം ഇത്തരം വസ്തുക്കള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നുണ്ട്. ഇതൊരു ഗൗരവകരമായ വിഷയമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

നാലാഴ്ചക്കകം ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാറിനോടും തെരഞ്ഞെടുപ്പ് കമീഷനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ചട്ടങ്ങളുണ്ടാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, രാഷ്ട്രീയപാര്‍ട്ടികളുടെ ഒരു യോഗം വിളിക്കുകയാണ് അവര്‍ ചെയ്തത്. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് എ.എസ് ബോപ്പണ്ണ, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചത്. അഭിഭാഷകനായ അശ്വിനി ഉപാധ്യായയാണ് കേസുമായി സുപ്രീംകോടതിയെ സമീപിച്ചത്. പൊതുപണം ഉപയോഗിച്ച്‌ നല്‍കുന്ന സൗജന്യ സമ്മാനങ്ങള്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പിന് തടസമാണെന്ന് ഹരജിക്കാരന്‍ വാദിച്ചു.


Related News