Loading ...

Home International

ചൈനീസ് കടന്നുകയറ്റം തടയുന്നതില്‍ യോജിച്ച്‌ യു.എസും ജപ്പാനും

വാഷിങ്ടണ്‍: കിഴക്കന്‍ ചൈന കടലിലെയും ദക്ഷിണ ചൈന കടലിലെയും നിലവിലെ സ്ഥിതി മാറ്റാനുള്ള ചൈനയുടെ ശ്രമങ്ങളെ തടയുന്ന കാര്യത്തില്‍ യോജിച്ച്‌ യു.എസ് പ്രസിഡന്റ് ജോ ബൈഡനും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും.

സ്വതന്ത്രവും തുറന്നതുമായ യു.എസും ജപ്പാനും തമ്മിലുള്ള ദീര്‍ഘകാല സഖ്യമാണ് തന്ത്രപ്രധാനമായ ഇന്തോ-പസഫിക് മേഖലയിലും ലോകമെമ്ബാടുമുള്ള സമാധാനത്തിന്റെയും സുരക്ഷയുടെയും അടിസ്ഥാനശിലയെന്ന് 80 മിനിറ്റ് ഓണ്‍ലൈന്‍ യോഗത്തില്‍ ബൈഡന്‍ പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലും അതിനപ്പുറമുള്ള സഖ്യകക്ഷികളുമായും പങ്കാളികളുമായും യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ബൈഡനും കിഷിദയും പറഞ്ഞു.

തന്ത്രപ്രധാനമായ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഉറ്റുനോക്കുകയാണ് ചൈന. തര്‍ക്കമുള്ള ദക്ഷിണ ചൈന കടലില്‍ കൃത്രിമ ദ്വീപുകളും സൈനിക നിര്‍മിതികളും ചൈന ഉണ്ടാക്കിയിട്ടുണ്ട്. കിഴക്കന്‍ ചൈന കടലില്‍ ജപ്പാനുമായും ചൈനക്ക് തര്‍ക്കമുണ്ട്.

Related News