Loading ...

Home International

പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ മൂലം കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ ശ്രീലങ്കയില്‍ ചെരിഞ്ഞത് 20 ഓളം ആനകളെന്ന് റിപ്പോര്‍ട്ടുകള്‍

കൊളംബിയ: തുറന്ന പ്രദേശങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യം പുറന്തള്ളുന്നത് ആനകള്‍ക്ക് ഭീഷണിയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുമ്ബും ശ്രീലങ്കയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അംപാര ജില്ലയിലെ പല്ലക്കാട് എന്ന പ്രദേശത്താണ് മാലിന്യം തള്ളുന്നത്‌. രാജ്യതലസ്ഥാനമായ കൊളംബിയയില്‍ നിന്ന് 210 കിലോമീറ്റര്‍ അകലെയാണിത്. എന്നാല്‍ മുന്നറിയിപ്പ് പാടെ അവഗണിക്കപ്പെട്ടത് മൂലം കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് ആനകളുടെ ജഡം കൂടി പ്രദേശത്ത് കണ്ടെത്തി. കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളില്‍ 20 ഓളം ആനകളാണ് പ്രദേശത്ത് പ്ലാസ്റ്റിക്ക് ഭക്ഷിച്ചു മരണത്തിന് കീഴടങ്ങിയത്.

ജഡങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആനകള്‍ വലിയ തോതില്‍ നോണ്‍ ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്ക് ഭക്ഷിച്ചുവെന്ന് കണ്ടെത്തി. പോളിത്തീന്‍, ഫുഡ് റാപ്പര്‍, പ്ലാസ്റ്റിക്ക് എന്നിവ മാത്രമാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതെന്ന് വെറ്റിനറി ഡോക്ടറായ നിഹാല്‍ പ്രതികരിച്ചു. ആനകള്‍ സാധാരണ ഭക്ഷിക്കാറുള്ള യാതൊന്നിന്റെയും സാന്നിധ്യമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ആദ്യ സെന്‍സസ് പ്രകാരം 19-ാം നൂറ്റാണ്ടില്‍ 14,000 ആയിരുന്ന ആനകളുടെ എണ്ണം 2011 ഓടെ 6,000 ആയി കുറഞ്ഞിട്ടുണ്ട്.

സ്വാഭാവിക ആവാസവ്യവസ്ഥയുടെ നഷ്ടത്തിനും തകര്‍ച്ചയ്ക്കും ആനകള്‍ വിധേയമാകാനുള്ള സാധ്യതയേറെയാണ്. പലതും ഭക്ഷണം തേടി മനുഷ്യവാസ കേന്ദ്രങ്ങളില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ചില കര്‍ഷകര്‍ ആകട്ടെ വിളകള്‍ നശിപ്പിച്ചതിന്റെ പേരില്‍ അവയെ കൊന്നൊടുക്കി. വന്‍തോതിലുള്ള വേട്ടയാടലും ഇവയുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്.

Related News