Loading ...

Home cinema

ശ്രീദേവിയുടേത് മുങ്ങിമരണം; ബോണി കപൂറിന്‍റെ മൊഴിയെടുത്തു

ദുബൈ: നടി ശ്രീദേവി മരിച്ചത് ബാത്ത്ടബില്‍ മുങ്ങിയാണെന്ന് റിപ്പോര്‍ട്ട്. യു.എ.ഇ പൊതു ആരോഗ്യമന്ത്രാലയം നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റിലാണ് ഇൗ വിവരം. ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍. ഇതേതുടര്‍ന്ന് തിങ്കളാഴ്ചയും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയില്ല. എംബാം ചെയ്യുന്നതടക്കമുള്ള നടപടികള്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. അതിനിടെ, ഭര്‍ത്താവ് ബോണി കപൂറിനെ ബര്‍ ദുബൈ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ ഹോട്ടല്‍ മുറിയിലേക്ക് മടങ്ങാന്‍ അനുവദിച്ചു. മരണത്തിലെ ദുരൂഹത നീക്കുന്നതിനുള്ള അന്വേഷണത്തിെന്‍റ ഭാഗമായാണ് മൊഴി രേഖപ്പെടുത്തിയത്.ശനിയാഴ്ച രാത്രി 11ഒാടെ ദുബൈയിലെ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലില്‍ കുളിമുറിയിലെ ബാത്ത്ടബില്‍ കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ ശരീരത്തില്‍ ചതവുകള്‍ കണ്ടെത്തി. മൃതശരീരം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി. തുടര്‍ന്നാണ് മരണം വെള്ളത്തില്‍ മുങ്ങിയാണെന്ന് വ്യക്തമായത്. ദുബൈ പൊലീസ് ഇക്കാര്യം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ശ്രീദേവിയുടെ ശരീരത്തില്‍ ആല്‍ക്കഹോളിെന്‍റ അംശമുണ്ടെന്ന് േഫാറന്‍സിക് പരിശോധനയില്‍ വ്യക്തമായി. ഇതോടെ മരണത്തെക്കുറിച്ച ദുരൂഹതയുമേറി. അന്വേഷണ റിപ്പോര്‍ട്ടുകള്‍ ശ്രീദേവിയുടെ ബന്ധുക്കള്‍ക്ക് കൈമാറി.


കുളിമുറിയിലെത്തിയ ശ്രീദേവി ബോധരഹിതയായി ബാത്ത്ടബിലെ വെള്ളത്തിലേക്ക് വീണതാവാമെന്നാണ് പ്രാഥമിക സൂചനകള്‍. കേസ് തുടര്‍ നടപടികള്‍ക്കായി ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഭവത്തില്‍ ബര്‍ ദുൈബ പൊലീസ് അന്വേഷണം ആരംഭിച്ചു. ശ്രീദേവി താമസിച്ചിരുന്ന ഹോട്ടലുകളില്‍ അവര്‍ പരിശോധന നടത്തി. ശ്രീദേവിയുടെ ഒപ്പമുണ്ടായിരുന്നവരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ദുബൈ പൊലീസ് ഡോക്ടര്‍മാരുമായി മരണത്തെക്കുറിച്ച്‌ വിശദ ചര്‍ച്ച നടത്തി. േഫാറന്‍സിക് റിപ്പോര്‍ട്ടില്‍ മരണകാരണം മാത്രമാണ് വ്യക്തമായിരിക്കുന്നതെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യം എന്തെന്ന് വിശദമായ അന്വേഷണത്തിലൂടെയേ കണ്ടെത്താനാവൂ എന്നും പൊലീസ് പറഞ്ഞു. അതേസമയം, ശ്രീദേവിയുടെ മൃതദേഹം വിട്ടു നല്‍കാന്‍ മറ്റൊരു 'ക്ലിയറന്‍സ്' കൂടി കാത്തിരിക്കുകയാണെന്ന് ദുബൈ പൊലീസ് ഇന്ത്യന്‍ എംബസിയെ അറിയിച്ചു. ഏതുതരത്തിലുള്ള നടപടിക്കാണ് ഇനി കാത്തിരിക്കുന്നതെന്ന ചോദ്യത്തിന് അതേക്കുറിച്ച്‌ അറിയില്ലെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സൂരി പറഞ്ഞു. 

Related News