Loading ...

Home Gulf

ഒരുതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ അബൂദബിയില്‍ നിരോധിക്കുന്നു

അബൂദബി: ഒരുതവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് അബൂദബിയില്‍ നിരോധനമേര്‍പ്പെടുത്തും.ഈ വര്‍ഷം അവസാനത്തോടെ ഇതുസംബന്ധിച്ച്‌ ഉത്തരവിറങ്ങുമെന്ന് പരിസ്ഥിതി ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ 'ദ നാഷനല്‍' ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2020ല്‍ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപന സാഹചര്യത്തില്‍ ഇതു നീട്ടുകയായിരുന്നു. 15 അല്ലെങ്കില്‍ 16 ഇനം പ്ലാസ്റ്റിക്കുകള്‍ നിരോധിക്കപ്പെടുമെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സിയിലെ മുതിര്‍ന്ന ഉപദേഷ്ടാവ് മുനീര്‍ ബൂ ഘനിം അറിയിച്ചു. പ്ലാസ്റ്റിക് സ്ട്രോകള്‍, ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍ തുടങ്ങിയവയാണ് നിരോധിക്കപ്പെടുക. പുതിയ നിയമം നടപ്പില്‍ വരുന്നതോടെ പ്ലാസ്റ്റിക് കുപ്പികള്‍ സര്‍ക്കാര്‍ സ്വീകരിച്ച്‌ പണം നല്‍കുന്ന പദ്ധതി ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം അനേകം തവണ ഉപയോഗിക്കാന്‍ കഴിയുന്ന ബാഗുകള്‍ വിപണിയില്‍ ലഭ്യമാക്കും. ഇതുസംബന്ധിച്ച നിയമനടപടികള്‍ അവസാനഘട്ടത്തിലാണ്.

ആഗോളതലത്തില്‍ പ്രതിവര്‍ഷം 300 ദശലക്ഷം പ്ലാസ്റ്റിക് മലിനീകരണം നടക്കുന്നതായാണ് കണക്ക്. ഉല്‍പാദിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ ഒമ്ബത് ശതമാനം മാത്രമാണ് പുനരുപയോഗത്തിനെടുക്കുന്നത്. ബാക്കിയുള്ളവ പരിസ്ഥിതിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ 2050ഓടെ സമുദ്രത്തില്‍ മത്സ്യസമ്ബത്തിനേക്കാള്‍ പ്ലാസ്റ്റിക്കാവും ഉണ്ടാവുകയെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്‍കി. കോവിഡ് മഹാമാരിക്കാലത്ത് ഉപയോഗിച്ചുവരുന്ന മാസ്കുകളും മറ്റും സുരക്ഷിതമായ രീതിയില്‍ നശിപ്പിക്കപ്പെടുന്നുണ്ടെന്ന് ആളുകള്‍ ഉറപ്പുവരുത്തണമെന്ന് ഘനിം പറഞ്ഞു.



Related News