Loading ...

Home National

ഇന്ത്യ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്

ഇന്ത്യ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി 14-ാം ഘട്ട കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുന്നത്.ഹോട്ട്‌സ്പ്രിംഗം മേഖലയിലെ സൈനിക പിന്‍മാറ്റത്തിനെ കുറിച്ച്‌ ഇരു രാജ്യത്തിന്റെയും സൈനികര്‍ ചര്‍ച്ച ചെയ്യും. പാംഗോങ് തടാകത്തിന് മുകളിലായി ചൈന പുതിയ പാലം നിര്‍മ്മിക്കുന്നതായി വിവരം പുറത്ത് വന്നിരുന്നു.

ഇത് പ്രകോപനങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമായി കരുതിയിരിക്കെയാണ് സൈനിക തല ചര്‍ച്ച നടക്കുന്നത്.പതിനാലാം ഫയര്‍ ആന്‍ഡ് ഫ്യൂരി കോര്‍ കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ അനിന്ദ്യ സെന്‍ ഗുപ്ത ഇന്ത്യന്‍ സംഘത്തിന്റെ കമാന്‍ഡറായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ഇന്ത്യ-ചൈന കൂടിക്കാഴ്ചയാണിത്. ഇതിനുമുന്‍പ് നടത്തിയ കൂടിക്കാഴ്ചകളുടെ ഫലമായി പാംഗോങ്, ഗോഗ്ര മേഖലകളില്‍ നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചിരുന്നു. പാംഗോങ് തടകാത്തിലെ പാലം നിര്‍മ്മാണത്തിലെ ആശങ്ക ഇന്ത്യ ചൈനയെ അറിയിക്കും. ഇപ്പോള്‍ അതിര്‍ത്തിയില്‍ സ്ഥിതി ശാന്തമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പാംഗോങ് തടാകത്തിന് കുറുകെ ചൈനീസ് പട്ടാളം നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ ഉപഗ്രഹ ചിത്രങ്ങളാണ് നേരത്തെ പുറത്ത് വന്നത്. തടാകത്തിന്റെ തെക്കും വടക്കും കരകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം യഥാര്‍ത്ഥ നിര്‍ന്ത്രണരേഖയ്ക്ക് അടുത്തായി ചൈനയുടെ അധീനതയിലുള്ള സ്ഥലത്താണ്. അടിയന്തര ഘട്ടങ്ങളില്‍ ആയുധങ്ങളുള്‍പ്പെടെയുള്ള സൈനിക നീക്കം എളുപ്പമാക്കുകയാണ് ചൈനയുടെ ലക്ഷ്യം. കഴിഞ്ഞ ആഗസ്റ്റില്‍ പാംഗോങിന്റെ തെക്കന്‍ തീരത്ത് ചൈന നടത്തിയ കടന്നുകയറ്റം ഇന്ത്യന്‍ സേന വിഫലമാക്കിയിരുന്നു. കൈലാസ് പര്‍വത നിരകള്‍ക്കു മുകളില്‍ സ്ഥാനം പിടിച്ച ഇന്ത്യന്‍ സേനയോട് എതിരിടാനാകാതെ ചൈനീസ് പട്ടാളം പിന്തിരിഞ്ഞു. ഉഭയകക്ഷി ധാരണ പ്രകാരം പാംഗോങ് കരയില്‍ നിന്ന് ഇരുപക്ഷവും സൈന്യത്തെ പിന്‍വലിച്ച ശേഷം സംഘര്‍ഷം കുറഞ്ഞിരുന്നു. ഇതിനിടെയാണ് പുതിയ പ്രകോപനം ഉണ്ടായത്.


Related News