Loading ...

Home Africa

മോട്ടോര്‍ബൈക്ക് സംഘത്തിന്‍റെ ആക്രമണം; നൈജീരിയയില്‍ 200 പേര്‍ കൊല്ലപ്പെട്ടു

അബൂജ: നൈജീരിയയിലെ വടക്കുപടിഞ്ഞാറന്‍ സംഫാര സംസ്ഥാനത്തു മോട്ടോര്‍ ബൈക്ക് സംഘത്തിന്‍റെ ആക്രമണത്തില്‍ 200ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ഗ്രാമങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്കു ബൈക്ക് ഓടിച്ചെത്തി സംഘം കണ്ണില്‍ക്കാണുന്നവരെയെല്ലാം വെടിവയ്ക്കുകയായിരുന്നെന്നു ഗ്രാമവാസികള്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച കുറ്റവാളി സംഘങ്ങളുടെ വനത്തിലെ ഒളികേന്ദ്രങ്ങളില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിനു പ്രതികാരമായാണു മോട്ടോര്‍ ബൈക്ക് സംഘത്തിന്‍റെ ആക്രമണമെന്നാണു വിലയിരുത്തല്‍. സംഫാരയിലും സമീപപ്രദേശങ്ങളിലുമായി വര്‍ഷങ്ങളായി ഈ സംഘം പ്രവര്‍ത്തിച്ചുവരികയാണ്. മൃഗങ്ങളെ കൊള്ളയടിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, എതിര്‍ക്കുന്നവരെ വകവരുത്തല്‍ എന്നിവയാണ് ഈ സംഘത്തിന്‍റെ പ്രവര്‍ത്തനരീതി. ഈയാഴ്ച ഈ സംഘത്തെ ഭീകരരായി സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംഘത്തിനും അനുകൂലികള്‍ക്കുമെതിരേ കര്‍ശനനടപടികള്‍ക്കു സര്‍ക്കാര്‍ സുരക്ഷാസേനയ്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുന്നൂറിലധികം അക്രമികള്‍ അടങ്ങുന്ന സംഘമാണു ഗ്രാമങ്ങളില്‍ ആക്രമണം നടത്തുന്നത്. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച രാത്രി വരെ ഇവര്‍ ഗ്രാമങ്ങളില്‍ തേര്‍വാഴ്ച നടത്തി. ഗ്രാമവാസികളുടെ വീടുകള്‍ കത്തിക്കുകയും മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തു. 2,000 കന്നുകാലികളെയും അക്രമികള്‍ കൊണ്ടുപോയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ 10,000 ആളുകള്‍ ഭവനരഹിതരായെന്നും നിരവധിപേരെ കാണാതായെന്നും ദുരിതാശ്വാസവകുപ്പു മന്ത്രി അറിയിച്ചു.

Related News