Loading ...

Home International

പാക്കിസ്ഥാൻ ആണവപദ്ധതി മൊസാദ് ബോംബിട്ട് തകർത്തതായി റിപ്പോർട്ടുകൾ

ജറുസലേം: പാക്കിസ്ഥാന്‍റെ ആണവപദ്ധതി തടയാന്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് ബോംബാക്രമണം നടത്തിയെന്നു റിപ്പോര്‍ട്ട്.
പാക് ആണവപദ്ധതിയുമായി സഹകരിച്ച ജര്‍മന്‍, സ്വിറ്റ്സര്‍ലന്‍ഡ് കന്പനികളെ ഭീഷണിപ്പെടുത്താനായിരുന്നു മൊസാദിന്‍റെ നീക്കമെന്നു ന്യൂ സ്യൂറിക്കര്‍ സൈറ്റുങ്ങ്‌ എന്ന സ്വിസ് ദിനപ്പത്രമാണു റിപ്പോര്‍ട്ട് ചെയ്തത്.

1980കളിലായിരുന്നു സംഭവം. ഇസ്രയേലിനു ഭീഷണിയായി പാക്കിസ്ഥാന്‍ വളരുന്നതു തടയുന്നതിന്‍റെ ഭാഗമായിരുന്നു മൊസാദിന്‍റെ നടപടി. കോറ എന്‍ജിനിയറിംഗ് എന്ന കന്പനിയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന എഡ്വേഡ് ജര്‍മന്‍ എന്നയാളുടെ വീട്ടിലായിരുന്നു ആദ്യ ബോംബ് സ്ഫോടനം. 1981 ഫെബ്രുവരി 20നു സ്വിറ്റ്സര്‍ലന്‍ഡിലെ ബേണിലുള്ള എഡ്വേഡിന്‍റെ വീട്ടില്‍ ബോംബ് പൊട്ടിത്തെറിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു.

1981 മേയ് 18ന് ജര്‍മനിയിലെ മര്‍ക്ഡോര്‍ഫില്‍ സ്ഥിതി ചെയ്യുന്ന വാലിഷ്മില്ലര്‍ എന്ന കന്പനിയുടെ ഓഫീസിലായിരുന്നു രണ്ടാമത്തെ ബോംബിംഗ്. ജര്‍മന്‍ എന്‍ജിനീയറായ ഹെയ്ന്‍സ് മേബസിന്‍റെ വസതിയിലായിരുന്നു മൂന്നാമത്തെ ആക്രമണം. പാക്കിസ്ഥാനു യുറേനിയം സന്പുഷ്ടീകരണ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ മേബസ് സാങ്കേതികസഹായം നല്‍കിയിരുന്നു. ബോംബ് പൊട്ടിയെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു.

ആക്രമണം നടത്തിയവരെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. സ്വിറ്റ്സര്‍ലന്‍ഡിലെ ബേണില്‍നിന്നും യുഎസിലെ വാഷിംഗ്ടണില്‍നിന്നും കണ്ടെത്തിയ രഹസ്യരേഖകളെ ഉദ്ധരിച്ചാണു റിപ്പോര്‍ട്ട് തയാറാക്കപ്പെട്ടതെന്നും ഇതു സ്ഥിരീകരിക്കാന്‍ രേഖകള്‍ ലഭ്യമല്ലെന്നും ന്യൂ സ്യൂറിക്കര്‍ സൈറ്റുങ്ങ്‌ എഴുതി.

Related News