Loading ...

Home Africa

ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്‍റില്‍ വന്‍ തീപിടിത്തം

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്‍റ് സമുച്ചയത്തില്‍ വന്‍ തീപിടിത്തം.അധോസഭയായ നാഷണല്‍ അസംബ്ലിയുടെയും ഉപരിസഭയായ കൗണ്‍സില്‍ ഓഫ് പ്രൊവിന്‍സസിന്‍റെയും ചേന്പറുകളില്‍ തീ പടര്‍ന്നു. മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. വ്യാപകനഷ്ടം അനുമാനിക്കപ്പെടുന്നു. പാര്‍ലമെന്‍റിന് അവധിയായിരുന്നു. ആര്‍ക്കും പരിക്കില്ല.നൂറോളം അഗ്നിശമനസേനാംഗങ്ങള്‍ മണിക്കൂറുകള്‍ പരിശ്രമിച്ചാണു തീയണച്ചത്. ഒരാള്‍ പിടിയിലായെന്നും ചോദ്യംചെയ്തുവരികയാണെന്നും സ്ഥലം സന്ദര്‍ശിച്ച പ്രസിഡന്‍റ് സിറിള്‍ റാമഫോസ അറിയിച്ചു.പാര്‍ലമെന്‍റിനോടു ചേര്‍ന്നുള്ള സെന്‍റ് ജോര്‍ജ് കത്തീഡ്രലില്‍, വര്‍ണവിവേചനവിരുദ്ധ പോരാട്ട നായകന്‍ ആര്‍ച്ച്‌ ബിഷപ് ഡെസ്മണ്ട് ടുട്ടുവിന്‍റെ സംസ്കാരച്ചടങ്ങുകള്‍ നടന്നു മണിക്കൂറുകള്‍ക്കകമായിരുന്നു സംഭവം.

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഇന്നലെ രാവിലെ ആറിന് മൂന്നാം നിലയിലെ ഓഫീസുകളിലാണു തീപിടിച്ചു തുടങ്ങിയത്. തടിയില്‍ തീര്‍ത്ത തറയും കാര്‍പ്പെറ്റുകളും തീ വ്യാപിക്കാനിടയാക്കി. നാഷണല്‍ അസംബ്ലി ചേന്പറിലേക്കു തീ പടര്‍ന്നു. ഇവിടുത്തെ തീ അണയ്ക്കാന്‍ കൂടുതല്‍ സമയമെടുത്തു. അസംബ്ലി ഓഫ് പ്രൊവിന്‍സസ് ചേന്പറിലെ തീ നേരത്തേ അണയ്ക്കാന്‍ കഴിഞ്ഞു.തീയെക്കുറിച്ചു മുന്നറിയിപ്പു നല്കുന്ന അലാറം സമയത്തു പ്രവര്‍ത്തിച്ചില്ല. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയശേഷമാണ് അലാറം മുഴങ്ങിയത്. തീയുണ്ടായാല്‍ ജലം വിതറുന്ന സംവിധാനവും യഥാവിധി പ്രവര്‍ത്തിച്ചില്ലെന്ന് പ്രസിഡന്‍റ് റാമഫോസ പറഞ്ഞു.പാര്‍ലമെന്‍റ് മന്ദിരത്തിനു മൂന്നു ഭാഗങ്ങളുണ്ട്. ഏറ്റവും പഴയഭാഗം 1884ല്‍ നിര്‍മിച്ചതാണ്. 1920ല്‍ പുതിയഭാഗവും 1980ല്‍ നാഷണല്‍ അസംബ്ലിയും നിര്‍മിച്ചു. തീപിടിത്തത്തില്‍ പഴയ അസംബ്ലി ഹാളിന്‍റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. കഴിഞ്ഞവര്‍ഷം കേപ്ടൗണ്‍ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ വന്‍ തീപിടിത്തമുണ്ടായിരുന്നു.



Related News