Loading ...

Home International

ദക്ഷിണ കൊറിയ മുന്‍ പ്രസിഡന്‍റ് പാര്‍ക് ഗ്യൂന്‍ഹെക്ക് മോചനം

സോള്‍: അഴിമതിക്കേസില്‍ ജയില്‍ശിക്ഷയനുഭവിക്കുകയായിരുന്ന ദക്ഷിണ കൊറിയ മുന്‍ പ്രസിഡന്‍റ് പാര്‍ക് ഗ്യൂന്‍ ഹെക്ക് മോചനം.പ്രസിഡന്‍റ് മൂണ്‍ ജെ ഇന്‍ പൊതുമാപ്പ് നല്‍കിയതാണ് പാര്‍ക്കി‍െന്‍റ അഞ്ചുവര്‍ഷത്തോളം നീണ്ട ജയില്‍ ജീവിതത്തിന് അന്ത്യം കുറിച്ചത്.

ജയില്‍മോചിതയായ സാഹചര്യത്തില്‍  മാര്‍ച്ചില്‍ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പാര്‍ക് മത്സരരംഗത്തുണ്ടാകുമോ എന്ന ചര്‍ച്ചയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. അഴിമതിക്കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ അവരെ 2017ല്‍ ഇംപീച്ച്‌ ചെയ്തിരുന്നു.ദക്ഷിണകൊറിയയില്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെടുന്ന ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റാണ് പാര്‍ക്.രാജ്യത്തെ പിടിച്ചുകുലുക്കിയ അഴിമതിക്കേസില്‍ പാര്‍ക്കി‍െന്‍റ ബാല്യകാല സുഹൃത്തും സാംസങ്,ലോട്ടെ കമ്ബനികളുടെ മേധാവികളും ജയിലിലാണ്. പാര്‍ക്കിന് 20 വര്‍ഷത്തെ തടവുശിക്ഷയാണ് രാജ്യത്തെ ഉന്നതകോടതി വിധിച്ചത്.

സുഹൃത്തി‍െന്‍റ സന്നദ്ധ സംഘടനക്ക് കോടിക്കണക്കിന് ഡോളറി‍െന്‍റ സംഭാവന ലഭിക്കാനായി അധികാരദുര്‍വിനിയോഗം നടത്തിയെന്നാണ് പാര്‍ക്കിനെതിരായ കേസ്. കഴിഞ്ഞാഴ്ചയാണ് മൂണ്‍ ജെ ഇന്‍ പാര്‍ക് അടക്കമുള്ളവര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഡിസംബര്‍ മുതല്‍ സോളിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അവര്‍.

Related News