Loading ...

Home USA

നാസയുടെ ജെയിംസ് സ്പേസ് ടെലിസ്കോപ് വിക്ഷേപിച്ചു


പാരീസ്: പ്രപഞ്ചരഹസ്യം തേടി നാസയുടെ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ് യാത്രതുടങ്ങി.ക്രിസ്മസ് ദിനത്തിലാണ് ഫ്രഞ്ച് ഗയാനയിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ലോകത്തില്‍ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലുതും കരുത്ത് കൂടിയതുമായ ടെലിസ്കോപ് വിക്ഷേപിച്ചത്. ഹബിള്‍ സ്പേസ് ടെലിസ്കോപ്പി‍െന്‍റ പിന്‍ഗാമിയെന്നു വിശേഷിക്കപ്പെടുന്ന ജെയിംസ് വെബ് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ അരിയാനെ- 5 റോക്കറ്റിലേറിയാണ് സഞ്ചാരം തുടങ്ങിയത്.

പറന്നുയര്‍ന്ന് 27 മിനുട്ടിന് ശേഷം പേടകം വിക്ഷേപണ വാഹനത്തില്‍നിന്ന് വേര്‍പെട്ടു. ടെലിസ്കോപ് ഭ്രമണപഥത്തിലെത്താന്‍ ഒരു മാസമെടുക്കും. 7000 കിലോ ആണ് ടെലിസ്കോപ്പി‍െന്‍റ ഭാരം. 1000 കോടി ഡോളറാണ് ചെലവ്.

ഭൂമിയില്‍നിന്ന് 16 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍-2 ഭ്രമണപഥത്തിലാകും ടെലിസ്കോപ് സ്ഥിതി ചെയ്യുക. അതായത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തി‍െന്‍റ ഏകദേശം നാലു മടങ്ങ് അകലത്തില്‍. ജെയിംസ് വെബ് ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുക.

1350 കോടി വര്‍ഷം മുമ്ബുള്ള പ്രപഞ്ചഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക, തമോഗര്‍ത്തങ്ങളുടെ സമഗ്ര നിരീക്ഷണം, നെപ്റ്റ്യൂണ്‍, യുറാനസ് ഗ്രഹങ്ങളെപ്പറ്റി ആഴത്തിലുള്ള പഠനം ഇവയാണ് ടെലിസ്കോപ്പി‍െന്‍റ പ്രധാന ലക്ഷ്യങ്ങള്‍.


Related News