Loading ...

Home International

ജപ്പാനെതിരെ ചൈന; ആണവജലം കടലിലേക്ക് ഒഴുക്കാന്‍ പോകുന്നുവെന്ന് ആരോപണം

ബീജിംഗ്: പസഫിക്കിലെ പ്രതിരോധ തര്‍ക്കം നിലനില്‍ക്കേ ജപ്പാനെതിരെ പുതിയ ആരോപണവുമായി ചൈന. ആണവ നിലയങ്ങളില്‍ നിന്നുള്ള അപകടകരമായ ജലം ജപ്പാന്‍ കടലിലേക്ക് ഒഴുക്കാന്‍ തീരുമാനിച്ചെന്നാണ് ചൈന കുറ്റപ്പെടുത്തുന്നത്.ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളാണ് ജപ്പാന്റേതെന്നും തങ്ങളുടെ പ്രതിഷേധം ലോകനന്‍മയ്‌ക്കായിട്ടാണെന്നുമാണ് ബീജിങ്ങിന്റെ നിലപാട്.

ടോക്കിയോ ഇലട്രിക് പവര്‍ കമ്ബനി ജപ്പാന്‍ ആണവോര്‍ജ്ജ മന്ത്രാലയത്തിന് ആണവജലം തുറന്നുവിടാനുള്ള അനുമതിക്കായി അപേക്ഷിച്ചെന്നാണ് ചൈന പറയുന്നത്. സുനാമിയില്‍ തകര്‍ന്ന ഫുകുഷിമ ദായ്ച്ചി ആണവ നിലയത്തിലെ ജലമാണ് കടലിലേക്ക് ഒഴുക്കാന്‍ പോകുന്നതെന്നാണ് ചൈന ആരോപിക്കുന്നത്. അപകടകരമല്ലാത്ത വിധം കൃത്യമായ പദ്ധതികളുപയോഗിച്ചാണോ ജലം തുറന്നുവിടുകയെന്നതില്‍ സംശയമുണ്ടെന്നാണ് ചൈന പറയുന്നത്.

ഒരു ലക്ഷം ക്യുബിക് മീറ്റര്‍ ആണവജലമാണ് പുറന്തള്ളേണ്ടത്. സാമാന്യനിലയില്‍ 500 ഒളിമ്ബിക്‌സ് കണക്കിലുള്ള നീന്തല്‍ക്കുളത്തില്‍ നിറയ്‌ക്കാവുന്നത്ര ജലമാണ് കടലിലേക്ക് ഒഴുക്കേണ്ടിവരികയെന്ന ആശങ്കയാണ് ചൈന പുറത്തുവിടുന്നത്. പസഫിക് സമുദ്രത്തി ലേക്കാണ് ജപ്പാന്‍ ജലം ഒഴുക്കേണ്ടത്. 2011ല്‍ പ്രവര്‍ത്തനം നിലച്ച ആണവ നിലയത്തിലെ ജലം വലിയ ടാങ്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ജപ്പാന്‍ ഇത്തരം സാഹചര്യത്തെക്കുറിച്ചുള്ള ആരോപണത്തിന് മറുപടി നല്‍കിയിട്ടില്ല. അനേകം ചെറുദ്വീപുരാജ്യങ്ങളുള്ള പസഫിക്കില്‍ ജപ്പാനിതുവരെ ആണവോര്‍ജ്ജം സംബന്ധിച്ച്‌ അപകടകരമായ രീതിയില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നത് ചൈനയുടെ ആരോപണത്തിന്റെ മുനയൊടിക്കുകയാണ്. വിഷയത്തിലെ അന്താരാഷ്‌ട്ര തലത്തിലെ സമീപനമെന്താണെന്നതില്‍ ഇരുരാജ്യങ്ങളും ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല.


Related News