Loading ...

Home International

164 അഭയാര്‍ഥികള്‍ മെഡിറ്ററേനിയനില്‍ മുങ്ങിമരിച്ചു

കൈറോ: മെച്ചപ്പെട്ട ജീവിതം തേടി ലിബിയന്‍ തീരത്തുനിന്ന് യൂറോപ്പിലേക്കു പുറപ്പെട്ട 164 അഭയാര്‍ഥികള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിച്ചു.
ദിവസങ്ങള്‍ക്കിടെ രണ്ടു ദുരന്തങ്ങളിലായാണ് ഇത്രയും മരണം. വെള്ളിയാഴ്ച ലിബിയന്‍ തീരത്തോടു ചേര്‍ന്ന് ബോട്ട് മറിഞ്ഞ് 102 പേരും മൂന്നു ദിവസം കഴിഞ്ഞ് 62 പേരുമാണ് മരിച്ചത്.

കഴിഞ്ഞ ദിവസം 210 പേരുമായി ലിബിയയില്‍നിന്ന് പോയ മറ്റൊരു ബോട്ട് തിരിച്ചയച്ചതായും അന്താരാഷ്ട്ര കുടിയേറ്റ സമിതി വക്താവ് സഫ സഹ്ലി പറഞ്ഞു. ഈ വര്‍ഷം ഇതുവരെ 1500ലേറെ പേരാണ് മുങ്ങിമരിച്ചത്. 31,500ലേറെ പേരെ മടക്കി അയച്ചു. മടങ്ങിയവര്‍ 2020ല്‍ 11,900 ആയിരുന്നു. മരിച്ചവര്‍ 980 പേരും. 2011ല്‍ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫിയെ നാറ്റോ സേന വധിച്ചശേഷം ലിബിയ കൊടുംപട്ടിണിയുടെ മധ്യേയാണ്.എണ്ണസമൃദ്ധമായ രാജ്യത്ത് യു.എന്‍ അംഗീകരിച്ചും ഇതര രാജ്യങ്ങള്‍ അംഗീകാരം നല്‍കിയും വെവ്വേറെ ഭരണകൂടങ്ങളാണ് നിയന്ത്രണം നടത്തുന്നത്. അത് പ്രതിസന്ധി രൂക്ഷമാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related News