Loading ...

Home International

ഇന്തോ-പസഫിക് മേഖലയില്‍ ചൈനീസ് അധിനിവേശത്തിനെതിരെ അമേരിക്കയുടെ മിസൈല്‍ വിന്യാസം;അന്താരാഷ്‌ട്ര കടന്നുകയറ്റമെന്ന് ചൈന

ബീജിംഗ്: ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ ഏത് അധിനിവേശത്തേയും തടയാനൊരുങ്ങി അമേരിക്കയുടെ മിസൈല്‍ വിന്യാസം. പെസഫിക്കില്‍ അണിനിരത്തിയിരിക്കുന്ന നാവിക പടയാണ് മിസൈലുകള്‍ ചൈനയ്‌ക്ക് നേരെ തിരിച്ചിരിക്കുന്നത്. അമേരിക്കയുടെ നീക്കം അന്താരാഷ്‌ട്ര നിയമങ്ങളുടെ കടുത്ത ലംഘമാണെന്നും യാതൊരു വിധത്തിലും അതിര്‍ത്തി പങ്കിടാത്ത രാജ്യമെന്ന നിലയില്‍ നിലവിലേത് യുദ്ധപ്രഖ്യാപനമാണെന്ന് ബീജിംഗ് വിദേശകാര്യമന്ത്രാലയം ആരോപിച്ചു.ഇന്തോ-പസഫിക് മേഖലയില്‍ ക്വാഡ് സഖ്യം രൂപീകരിച്ചുകൊണ്ടാണ് അമേരിക്ക നാവികപടയെ വിന്യസിച്ചത്. എന്നാല്‍ പസഫിക്കിലേക്ക് അമേരിക്ക എത്തിയതോടെ സമീപദ്വീപുരാജ്യങ്ങള്‍ക്ക് മേല്‍ എന്നും ഭീഷണിയായി നിന്ന ചൈനയുടെ തന്ത്രങ്ങള്‍ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി. ഇന്ത്യക്കെതിരെ ലഡാക്കില്‍ നടത്തിയ അധിനിവേശത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നടങ്കം തിരിഞ്ഞതും ചൈനയ്‌ക്ക് ക്ഷീണമായി.

ഇതിനിടെയാണ് തങ്ങളുടെ ഭാഗമാണ് എന്ന പേരില്‍ തായ് വാനെതിരെ ചൈന നിരന്തരം വ്യോമാക്രമണ ഭീഷണി ഉയര്‍ത്തുന്നത്. പല തവണ വ്യോമാതിര്‍ത്തി ലംഘിച്ചാണ് ചൈനയുടെ നീക്കം. ഇതുകൂടാതെ സമുദ്രത്തില്‍ കപ്പലുകളെ പ്രതിരോധിക്കാന്‍ മൈനുകള്‍ വിതറിയും അന്തര്‍വാഹിനികളെ തകര്‍ക്കുന്ന മിസൈല്‍ ഘടിപ്പിച്ച ബോട്ടുകള്‍ വിന്യസിച്ചുമാണ് ചൈനയുടെ നീക്കം. ഇതിനെല്ലാം ബദലായിട്ടാണ് അമേരിക്ക മിസൈല്‍ വിന്യാസം നടത്തിയത്.


Related News