Loading ...

Home International

ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാർക്ക് വിലക്കുമായി ഫ്രാന്‍സ്


 à´ªà´¾â€‹â€‹â€‹à´°àµ€â€‹â€‹â€‹à´¸àµ: യൂറോപ്പില്‍ കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്കു ഫ്രാന്‍സ്.
ബ്രിട്ടനില്‍ നിന്ന് അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ എത്തുന്ന യാത്രക്കാരെ വിലക്കാനാണ് ഫ്രാൻസിന്‍റെ തീരുമാനം. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ യുകെയിലേക്കു പോകാനും യുകെയില്‍ നിന്ന് ഫ്രാന്‍സിലേക്കെത്താനുമാണു നിയന്ത്രണം കൊണ്ടുവന്നതെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.ബ്രിട്ടനില്‍ നിന്നെത്തുന്ന ഫ്രഞ്ച് പൗരന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമായിരിക്കും പ്രവേശനം.

യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളില്‍ എടുത്ത പരിശോധനാ റിപ്പോര്‍ട്ടും നിര്‍ബന്ധമാക്കി. വിനോദസഞ്ചാരം, തൊഴില്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും വിലക്കുണ്ട്.

ബുധനാഴ്ച യുകെയില്‍ 78, 610 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡെല്‍റ്റ വകഭേദത്തെക്കാള്‍ തീവ്രവ്യാപനശേഷി ഒമിക്രോണിനുള്ളതിനാല്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നേക്കാം. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ക്രിസ്മസിനുമുന്പു ബ്രട്ടീഷ് രാജകുടുംബം നടത്താറുള്ള പരന്പരാഗത ചടങ്ങുകള്‍വരെ ഉപേക്ഷിച്ചു. ജനത്തിരക്ക് ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് ബെക്കിംഗ്‌ഹാം കൊട്ടാരത്തിന്‍റെ തീരുമാനമെന്ന് സ്കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷവും ഈ ചടങ്ങ് റദ്ദാക്കിയിരുന്നു. കോവിഡിനൊപ്പം കുടിയേറ്റ-മത്സ്യബന്ധന മേഖലകളില്‍ യുകെയുമായുള്ള ആശയഭിന്നതയും യാത്രാവിലക്കിന് കാരണമായതായും സൂചനകളുണ്ട്.

Related News