Loading ...

Home National

ഹെലികോപ്റ്റര്‍ ദുരന്തം നടന്ന നഞ്ചപ്പന്‍സത്രം കോളനിയുടെ വികസനത്തിന് രണ്ടര കോടി അനുവദിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍



ചെന്നൈ: ഹെലികോപ്റ്റര്‍ ദുരന്തം നടന്ന നീലഗിരി ജില്ലയിലെ കുനൂര്‍ നഞ്ചപ്പന്‍സത്രം കോളനിയുടെ അടിസ്ഥാന വികസന പ്രവൃത്തികള്‍ക്കായി തമിഴ്നാട് സര്‍ക്കാര്‍ രണ്ടര കോടി രൂപ അനുവദിച്ചു.കുനൂര്‍ പഞ്ചായത്ത് യുനിയന്‍ പ്രസിഡന്‍റ് സുനിതയാണ് ഇക്കാര്യമറിയിച്ചത്.

കോളനിയിലെ റോഡ്, സുരക്ഷാഭിത്തി നിര്‍മാണം, വീടുകളുടെ അറ്റകുറ്റപണി, കുടിവെള്ളം തുടങ്ങിയവക്കാണ് തുക വിനിയോഗിക്കുക. കോളനിയില്‍ സ്മാരക സ്തൂപം നിര്‍മിച്ച്‌ കാേട്ടരി പാര്‍ക്കിന് ബിപിന്‍റാവത്തിന്റെ  പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായും അവര്‍ വ്യക്തമാക്കി.

ഒരാഴ്ച മുന്‍പുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 സൈനികരാണ് ദാരുണമായി മരിച്ചത്. സംഭവം നടന്നയുടന്‍ കോളനിവാസികളാണ് അധികൃതര്‍ക്ക് ആദ്യം വിവരം നല്‍കിയത്.

പൊലീസ്- അഗ്നിശമന- മിലിട്ടറി വിഭാഗങ്ങള്‍ എത്തുന്നതിന് മുന്‍പെ കോളനിവാസികള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. ഇതിന്റെ  നന്ദിസൂചകമായി നഞ്ചപ്പന്‍സത്രം കോളനി ഒരു വര്‍ഷത്തേക്ക് ദത്തെടുക്കുമെന്ന് വ്യോമസേനാധികൃതര്‍ അറിയിച്ചിരുന്നു. കമ്പിളി പുതപ്പുകളും അരിയും മറ്റു നിത്യോപയോഗ സാധനങ്ങളും അടങ്ങുന്ന കിറ്റുകളും സൈന്യം വിതരണം ചെയ്തിരുന്നു. 60ഒാളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

ബംഗളുരുവില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ക്യാപ്റ്റന്‍ വരുണ്‍സിങ്ങിന്റെ  മരണവിവരം ഗ്രാമത്തെ ശോകത്തിലാഴ്ത്തി. വരുണ്‍സിങ് ഉള്‍പ്പെടെ നാലുപേരെയാണ് ജീവനോടെ ഗ്രാമവാസികള്‍ വെല്ലിങ്ടണ്‍ സൈനികാശുപത്രിയിലെത്തിച്ചത്. ഇതില്‍ മൂന്നുപേര്‍ താമസിയാതെ മരിച്ചു. പിന്നീട് വരുണ്‍സിങ്ങിനെ എയര്‍ ആമ്ബുലന്‍സ് മാര്‍ഗം ബംഗളുരുവിലേക്ക് കൊണ്ടുപോവുകയായിരുന്നു. തകര്‍ന്ന ഹെലികോപ്റ്ററിന്റെ  മുഴുവന്‍ ഭാഗങ്ങളും ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.

Related News