Loading ...

Home National

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഒന്നാം സ്ഥാനത്ത് യു.പി

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 371,503 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് കേന്ദ്രസര്‍ക്കാര്‍.
പാര്‍ലമെന്‍റിലാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ അവതരിപ്പിച്ചത്. വനിത-ശിശുവികസന മന്ത്രാലയമാണ് സി.പി.എം എം.പി ജാര്‍ന ദാസ് ബാദിയയുടെ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കിയത്.

398,620 പേര്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായി. 488,143 പേര്‍ പ്രതികളായി. 31,402 പേര്‍ വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ടു. നഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

49,385 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശിലാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമം ഏറ്റവും കൂടുതലുള്ളത്. പശ്ചിമബംഗാള്‍(36,439), രാജസ്ഥാന്‍(34,535), മഹാരാഷ്ട്ര(31,954), മധ്യപ്രദേശ്(25,640) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക്.

രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ 30 ശതമാനവും ഭര്‍ത്താവോ അവരുടെ ബന്ധുക്കളോ നടത്തിയ ക്രൂരതകളാണ്. സ്ത്രീകളുടെ ആത്മാഭിമാനത്തിന് കളങ്കമേല്‍പ്പിക്കല്‍, തട്ടികൊണ്ട് പോകല്‍, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷക്ക് വലിയ പ്രാധാന്യമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്ന് റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ചതിന് പിന്നാലെ വനിത-ശിശു വികസന മന്ത്രാലയം വ്യക്തമാക്കി.

Related News