Loading ...

Home National

ശ്രീനഗര്‍ ഭീകരാക്രമണം: പിന്നില്‍ ജയ്ഷെ മുഹമ്മദ്, ഒരു പൊലീസ് ഉദ്യോഗസ്ഥന് കൂടി വീരമൃത്യു

ന്യൂഡല്‍ഹി: ശ്രീനഗറില്‍ പൊലീസ് വാഹനത്തിന് നേരെ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ഭാഗമായ കശ്മീര്‍ ടൈഗേഴ്സാണെന്ന് ജമ്മു കാശ്മീര്‍ പൊലീസ്.
അതിനിടെ സംഭവത്തില്‍ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം മൂന്ന് ആയി. ഇന്ന് രാവിലെ ഒരാള്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഇന്നലെ വൈകിട്ട് പാന്ത ചൗക്ക് മേഖലയില്‍ സീവാന്‍ പൊലീസ് ക്യാമ്ബിന് സമീപത്ത് വച്ചാണ് പൊലീസ് സേനാംഗങ്ങള്‍ സഞ്ചരിച്ച ബസിനുള്ളില്‍ കയറി രണ്ട് ഭീകരര്‍ വെടിവച്ചത്. വിവിധ സുരക്ഷാ സേനകളുടെ നിരവധി ക്യാമ്ബുകളുള്ള അതീവ സുരക്ഷാ മേഖലയാണിവിടം. ബസിനുള്ളിലേക്ക് കടന്നുകയറിയ ഭീകരര്‍ പൊലീസുകാര്‍ക്ക് നേരെ തുരുതുരാ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ബുള്ളറ്റ്പ്രൂഫ് അല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ജമ്മു കാശ്‌മീരിലെ ബന്ദിപ്പോരയില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.


Related News