Loading ...

Home International

പാലോട് വൈഡൂര്യ ഖനനം; വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി

പാലോട്: പാലോട് വനം റേഞ്ച് പരിധിയിലെ ബ്രൈമൂര്‍ മണച്ചാല നിബിഡമേഖലയില്‍ നടന്ന വൈഡൂര്യ ഖനനം ആസൂത്രിതവും വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെയുമാണെന്ന് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി ആരോപിച്ചു.

ഏതാനും നാള്‍ മുമ്ബ് ആധുനിക സംവിധാനങ്ങളോടെ വൈഡൂര്യം കൊള്ളചെയ്യാന്‍ വന്ന സംഘത്തിന് ഖനനത്തിലൂടെ വൈഡൂര്യങ്ങള്‍ക്കടുത്ത് എത്താനായെങ്കിലും വിവരം പുറത്തറിഞ്ഞതിനാല്‍ ദൗത്യം ഉപേക്ഷിക്കേണ്ടി വന്നു. പെരിങ്ങമ്മല വനം സെക്ഷന്‍ ഓഫിസിലെ ജീവനക്കാരുടെ സഹായം അന്ന് ആ കൊള്ളസംഘത്തിന് ഉണ്ടായിരുന്നു.

പെരിങ്ങമ്മല ആക്ഷന്‍ കൗണ്‍സിലിെന്‍റ പരാതിയില്‍ സെക്ഷന്‍ ഫോറസ്റ്ററെ സ്ഥലം മാറ്റുകയും വാച്ചര്‍മാരെ പിരിച്ചുവിടുകയും ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്തില്ല. കേസും മുന്നോട്ട് പോയില്ല.

വനം വിജിലന്‍സിെന്‍റ നിര്‍ദേശപ്രകാരം വൈഡൂര്യഖനിക്ക് സമീപം ഇരുപത്തിനാല് മണിക്കൂറും ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. പുതിയ റേഞ്ച് ഓഫിസര്‍ ചാര്‍ജെടുത്തതിന്റെ  പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വൈഡൂര്യ കൊള്ള നടന്നത്. ബ്രൈമൂര്‍ മണച്ചാലയിലെ വൈഡൂര്യനിക്ഷേപത്തില്‍ കണ്ണ് വെച്ചവരില്‍ പ്രധാനികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ്.

ബ്രൈമൂര്‍ വനത്തിന് നാലുചുറ്റുമുള്ള വനം സെക്ഷന്‍ ഓഫിസുകളുടെയെല്ലാം തലവന്‍മാരായി വൈഡൂര്യ കൊള്ളക്കാരുടെ കൂട്ടാളികളായ ഉദ്യോഗസ്ഥര്‍ ഒന്നിനുപിറകേ ഒന്നായി എത്തിച്ചേര്‍ന്നു. ഇതോടെ പാലോട് റേഞ്ച് വനം കൊള്ളക്കാരുടെ പിടിയിലാവുകയും ചെയ്തു.

ദുര്‍ഘടമായ കാലാവസ്ഥയുടെ മറവില്‍ വനം ഉദ്യോഗസ്ഥരും വൈഡൂര്യ കൊള്ളക്കാരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് ഗൂഢാലോചന നടത്തി ആസൂത്രണത്തോടെയാണ് കോടാനുകോടി രൂപയുടെ വൈഡൂര്യം ഇവിടെ നിന്ന് കൊള്ളചെയ്ത് കടത്തിയത്.

ബ്രൈമൂറില്‍ നിന്ന് സത്യസന്ധരായ വനം വാച്ചര്‍മാരെയെല്ലാം ബോധപൂര്‍വം മാറ്റിനിര്‍ത്തുകയും കല്ലാര്‍ സെക്ഷനിലെയും പെരിങ്ങമ്മല സെക്ഷനിലെയും ഗാര്‍ഡുകളെ മണച്ചാല ക്യാമ്ബ് ഷെഡില്‍ പോകുന്നത് വിലക്കുകയും ക്യാമ്ബ് ഷെഡ് കൊള്ളക്കാരുടെ താവളമാക്കുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴോട്ടുള്ളവരെയെല്ലാം പണം നല്‍കി കെട്ടിയ ശേഷമാണ് അത്യാധുനിക സംവിധാനങ്ങളുമായി 20 ദിവസം വനനെറുകയില്‍ വൈഡൂര്യ കൊള്ള നടന്നത്.

യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ വന്‍ ജനകീയ പ്രക്ഷോഭവും നിയമപോരാട്ടവും ഉള്‍പ്പെടെ നടത്തുമെന്ന് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി ചെയര്‍മാന്‍ എം. നിസാര്‍ മുഹമ്മദ് സുള്‍ഫിയും ജനറല്‍ കണ്‍വീനര്‍ സലീം പള്ളിവിളയും അറിയിച്ചു.

Related News