Loading ...

Home International

നാലു വര്‍ഷത്തെ ഐഎസ് വിരുദ്ധ പോരാട്ടം; യു.എസ് സഖ്യസേന ഇറാഖ് ദൗത്യം അവസാനിപ്പിക്കുന്നു

ബാഗ്ദാദ്: അമേരിക്കന്‍ നിയന്ത്രിത സഖ്യസേന അഫ്ഗാനിസ്ഥാന് പുറകെ ഇറാഖിലെ ദൗത്യവും അവസാനിപ്പിക്കുന്നു.നാലു വര്‍ഷം നീണ്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവിരുദ്ധ പോരാട്ടത്തിന് ശേഷമാണ് സഖ്യസേന കളം ഒഴിയുന്നത്. ദൗത്യം അവസാനിച്ചു കഴിഞ്ഞാലും 2500 ട്രൂപ്പ് സൈനികര്‍ ഇറാഖില്‍ തുടരും. ഉടനെയൊന്നും ഇവര്‍ ഇറാക്ക് വിട്ടു പോകില്ല. വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളും സഹായങ്ങളും കൊടുത്ത് ഇറാഖ് സുരക്ഷാ സേനയെ പ്രാപ്തരാക്കിയ ശേഷം മാത്രമേ തിരിച്ചു യു.എസിലേക്ക് മടങ്ങൂ എന്നാണ് അധികാരികള്‍ അറിയിച്ചത്.

ഇറാഖിന്റെ തലസ്ഥാന നഗരമായ ബാഗ്ദാദില്‍ വെച്ച്‌ ഇറാന്‍ സേനാമേധാവി ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. ഇതിനു പ്രതികാരമായി, ഇറാഖില്‍ വിന്യസിക്കപ്പെട്ടിരുന്ന അമേരിക്കന്‍ സൈനികര്‍ക്ക് നേരെ ഇറാന്‍ ആക്രമണം തുടങ്ങിയത് ഇറാഖിന് കടുത്ത തലവേദന സൃഷ്ടിച്ചു. അതോടെയാണ് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായത്.

ഈ വര്‍ഷം അവസാനത്തോടു കൂടി, ഇറാഖില്‍ നിന്നും സേനാ പിന്മാറ്റമുണ്ടാകുമെന്ന് അമേരിക്ക ജൂലൈയില്‍ അറിയിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഇനി യാതൊരു രീതിയിലും തിരിച്ചു വരില്ല എന്നും അമേരിക്കന്‍ ഭരണകൂടം ഉറപ്പു നല്‍കിയിട്ടുണ്ട്.


Related News