Loading ...

Home Kerala

തടയാനാകാതെ ലഹരി വ്യാപനം; കൊച്ചിയിലേക്ക് എം.ഡി.എം.എ ഒഴുകുന്നു

കൊച്ചി: അറസ്റ്റുകളും നടപടികളും ഒരുവശത്ത് നടക്കുന്നുണ്ടെങ്കിലും മാരക മയക്കുമരുന്ന് എം.ഡി.എം.എയുടെ വ്യാപനം ഇനിയും പൂര്‍ണമായി തടയാന്‍ അധികൃതര്‍ക്കായിട്ടില്ല.സമീപ ആഴ്ചകളിലായി നിരവധി പേരാണ് എം.ഡി.എം.എയുമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിലായത്. യുവതി യുവാക്കളും വിദ്യാര്‍ഥികളുമടക്കം പ്രതികളാകുമ്പോഴും ലഹരി ഒഴുക്ക് കുറയുന്നില്ലെന്നത് പൊതുസമൂഹത്തിന് ആശങ്കയാകുകയാണ്.

ആഗസ്റ്റില്‍ ഒരുകോടിയുടെ മയക്കുമരുന്നുമായി കാക്കനാട് നിന്ന് രണ്ട് യുവതികളടക്കം എട്ടുപേര്‍ അറസ്റ്റിലായത് ഞെട്ടലോടെയാണ് ജില്ല കേട്ടത്. എന്നാല്‍, പിന്നീട് ജില്ലയില്‍ നടന്ന സംശയാസ്പദമായ പല സംഭവങ്ങളുടെയും പിന്നാമ്ബുറം പരിശോധിച്ച പൊലീസിന് വന്‍ മയക്കുമരുന്ന് റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങളാണ് ലഭിച്ചത്.

കാക്കനാട് കേസില്‍ അറസ്റ്റുകളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവന്നു. ദേശീയ പാതയില്‍ മോഡലുകളടക്കം മൂന്നുപേര്‍ അപകടത്തില്‍ മരിച്ചതിെന്‍റ പിന്നിലെ ദുരൂഹതകളിലേക്കും അന്വേഷണം കടന്നതോടെ അവിടെയും വില്ലന്‍ എം.ഡി.എം.എ എന്ന മയക്കുമരുന്നാണെന്ന് തെളിഞ്ഞു.

ഇതൊരു സാധാരണ അപകടമായി തള്ളിക്കളഞ്ഞിരുന്നെങ്കില്‍ കൊച്ചിയിലെ ലഹരി വ്യാപനത്തിെന്‍റ വ്യാപ്തി പുറത്തുവരാതെ പോകുമായിരുന്നു. ഉറവിടവും പ്രധാന ഇടനിലക്കാരെയും കണ്ടെത്താനാകാത്തതാണ് മയക്കുമരുന്നുകളുടെ വരവ് ഇല്ലാതാക്കാന്‍ കഴിയാത്തതിെന്‍റ പ്രധാന കാരണം. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും അനധികൃതമായി നടക്കുന്ന à´¡à´¿.ജെ പാര്‍ട്ടികളെക്കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമാക്കിയതും മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളെ തുടര്‍ന്നാണ്. ഇത്തരം അനധികൃത പാര്‍ട്ടികള്‍ ഒഴിവാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ്, എക്സൈസ് അധികൃതര്‍ വ്യക്തമാക്കുന്നത്. ലഹരി വ്യാപനത്തിനും ഉപയോഗത്തിനും മുന്നിലുള്ളവരില്‍ ഐ.ടി പ്രഫഷനലുകള്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുണ്ടെന്നാണ് മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്റെ  സമൂഹമാധ്യമ ചാറ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്.

Related News